Nature Through My Cam: 2020

Wednesday 16 December 2020

കരിമ്ബുലിയുടെ ചിത്രമെടുക്കാന്‍ 18 കാരന്‍ റോഡില്‍ നോക്കിയിരുന്നത് 150 മണിക്കൂര്‍....



നല്ല ഒരു ഫോട്ടൊയെടുക്കാന്‍ ഫോട്ടൊഗ്രഫര്‍മാര്‍ക്ക് പലപ്പോഴും ഒരുപാട് നേരം കാത്തുനില്‍ക്കേണ്ടതായി വന്നേക്കാം. ചിലപ്പോള്‍ ഏതാനും മിനിറ്റുകള്‍ അല്ലെങ്കില്‍ മണിക്കൂറുകള്‍ അതുമല്ലെങ്കില്‍ ദിവസങ്ങളോളം ക്ഷമയോടെ കാത്തിരിക്കേണ്ടതായി വരും ഒരു മികച്ച ഫോട്ടൊ എടുക്കാനായി. ഇവിടെയിതാ ഒരു അപൂര്‍വയിനം കരിമ്ബുലിയുടെ ചിത്രമെടുക്കാന്‍ 18 വയസുകാരനായ ഫോട്ടൊഗ്രഫര്‍ റോഡില്‍ കാത്തിരുന്നത് 9000 മിനിറ്റുകളാണ്, അതായത് 150 മണിക്കൂര്‍, ഏകദേശം 7 ദിവസം.

വൈല്‍ഡ് ലൈഫ് ഫോട്ടൊഗ്രാഫിയോടുള്ള അദ്ദേഹത്തിന്റെ സ്ഥിരോത്സാഹത്തിന്റെയും അര്‍പ്പണബോധത്തിന്റെയും ക്ഷമയുടേയും ഫലമായി യുവാവിന് എക്കാലവും ഓര്‍ക്കാനായി കരിമ്ബുലിയുടെ ഒരു അപൂര്‍വ ചിത്രവും ലഭിച്ചു.

കര്‍ണാടകയിലെ ബിജാപൂര് സ്വദേശിയായ ധ്രുവ് പാട്ടീല്‍ എന്ന പതിനെട്ട് വയസുകാരന് വൈല്‍ഡ് ലൈഫ് ഫോട്ടൊഗ്രഫിയോട് അതിയായ താല്‍പര്യമാണ്. തന്റെ ക്യാമറയില്‍ ഒരു കരിമ്ബുലിയുടെ ചിത്രം പകര്‍ത്താന്‍ സാധിക്കണമെന്നത് ധ്രുവിന്റെ വലിയ ആഗ്രഹമായിരുന്നു.




ഇന്ത്യയില്‍ ആകെ 5-6 ബ്ലാക്ക് പാന്തറുകള്‍ മാത്രമേ അവശേഷിക്കുന്നുള്ളു. അതില്‍ ഒന്ന് മൈസൂരിനടുത്തുള്ള കബിനി വന്യജീവി സങ്കേതത്തിലാണ്. തന്റെ ക്യാമറയുമായി 25 ലധികം തവണയാണ് കബിനിയില്‍ ധ്രുവ് സന്ദര്‍ശനം നടത്തിയത്. 9,000 മിനിറ്റിലധികം കൈമര എന്ന റോഡില്‍ ചെലവഴിച്ചു. നീണ്ട കാത്തിരുപ്പിന് ഒടുവില്‍ ബ്ലാക്ക് പാന്തര്‍ ധ്രുവ് കാത്തുനിന്ന പാത മുറിച്ചുകടന്നു. ധ്രുവ് അത് മനോഹരമായി തന്നെ ക്യാമറയില്‍ പകര്‍ത്തി. അദ്ദേഹം തന്റെ സന്തോഷകരമായ അനുഭവം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചു. ഇത് തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ദിവസങ്ങളിലൊന്നാണെന്ന് ധ്രുവ് പറഞ്ഞു.


Friday 9 October 2020

സിഗ്നൽ നഷ്ടപ്പെട്ടു, രാജ്യങ്ങൾ താണ്ടി റെക്കോർഡുകൾ സൃഷ്ടിച്ച ഓനോൺ എവിടെ? ആശങ്കയോടെ ഗവേഷകർ!

 World Thapal day... 



സാധാരണ കുയിലുകളുടെ വലുപ്പവും ചാരനിറത്തിലെ തൂവലുകളുമൊക്കെയായി കാഴ്ചയ്ക്ക് മറ്റേതൊരു കുയിലിനെയും പോലെ തന്നെയാണ് ഒാനോൺ. എന്നാൽ ഈ കുയിൽ സാധാരണക്കാരനല്ല എന്നതാണ് വാസ്തവം. കരയിലുള്ള പക്ഷികളിൽ ഏറ്റവും ദൈർഘ്യമേറിയ ദേശാടനം നടത്തിയ പക്ഷി എന്ന റെക്കോർഡാണ് ഒനോൺ നേടിയത്. 16 രാജ്യങ്ങളും 27 അതിർത്തികളും പിന്നിട്ട് 26000 കി.മീ ദൂരം പറന്നാണ് ഒനോൺ റെക്കോർഡുകൾ കീഴടക്കിയത്. മടക്കയാത്രയിൽ രണ്ടര ദിവസം കൊണ്ട് അറേബ്യൻ സമുദ്രം പിന്നിട്ട് യെമനിൽ പറന്നിറങ്ങിയ ഓനോണിന്റെ സിഗ്നൽ ഒക്ടോബർ ഒന്നിനാണ് അവസാനമായി ഗവേഷകർക്ക് ലഭിച്ചത്. ഇന്നലെ വരെ ഓനോണിന്റെ യാതൊരു വിവരവും ഗവേഷകർക്ക് ലഭിക്കാതായതോടെയാണ് ആശങ്കയുയർന്നത്.


തന്റെ വാസസ്ഥലമായ സാംബിയയിൽ നിന്നു കഴിഞ്ഞ ശൈത്യകാലത്താണ് ഒാനോൺ ദേശാടനം ആരംഭിച്ചത്. നിരവധി രാജ്യങ്ങളിലൂടെ സഞ്ചരിച്ച്, ശക്തമായ കാറ്റും പ്രതികൂലമായ കാലാവസ്ഥകളുമെല്ലാം അതിജീവിച്ച്, ഒരു സമുദ്രവും കടന്ന നീണ്ട ദേശാടനം അവസാനിച്ചത് മംഗോളിയയിലാണ്.
കഴിഞ്ഞ വർഷം ഒാനോൺ അടക്കം അഞ്ച് കുയിലുകളുടെ സഞ്ചാരപഥം കണ്ടെത്തുന്നതിനായി ഗവേഷകർ അവയുടെ ശരീരത്തിൽ സാറ്റ്‌ലെറ്റ് ടാഗുകൾ ഘടിപ്പിച്ചിരുന്നു. ഇതിലൂടെയാണ് ഇത്രയും നീണ്ട ദേശാടനം ഒാനോൺ നടത്തിയെന്നു കണ്ടെത്തിയത്. മംഗോളിയയിലെ ഗവേഷകരും ബ്രിട്ടിഷ് ട്രസ്റ്റ് ഫോർ ഓർണിത്തോളജിയും സംയുക്തമായാണ് മംഗോളിയ കുക്കു പ്രോജക്ട് എന്ന പേരിൽ കുയിലുകളുടെ സഞ്ചാരത്തെക്കുറിച്ച് പഠനം നടത്തിയത്.

2019 ജൂണിലാണ് ഓനോണിന് സാറ്റ്‌ലെറ്റ് ടാഗ് നൽകിയത്. 16 രാജ്യങ്ങളും 27 അതിർത്തികളും കടന്ന് 26000 കിലോമീറ്റർ ദൂരം അതിനുശേഷം ഒാനൺ സഞ്ചരിച്ചു. സഞ്ചാരത്തിനിടെ ഇന്ത്യൻ മഹാസമുദ്രത്തിന് മുകളിലൂടെ വിശ്രമമില്ലാതെ നൂറു കണക്കിന് കിലോമീറ്ററുകൾ ഒനോൺ പറന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. മണിക്കൂറിൽ ശരാശരി 60 കിലോമീറ്റർ വേഗത്തിലാണ് ടാൻസാനിയ, കെനിയ, സോമാലിയ എന്നീ പ്രദേശങ്ങളിലൂടെ ഒാനോൺ സഞ്ചരിച്ചത്.




അറബിക്കടൽ കടന്നശേഷം ഇന്ത്യയ്ക്കും ബംഗ്ലാദേശിനും മുകളിലൂടെ വളരെ വേഗത്തിൽ പറന്നു നീങ്ങി. അതിനുശേഷം ചൈനയും ബർമയുമെല്ലാം കടന്നാണ് പ്രജനനം നടത്തുന്നതിനായി ഓനോൺ മംഗോളിയയിൽ എത്തിച്ചേർന്നത്. ഒാനോണിനൊപ്പം സാറ്റ്‌ലെറ്റ് ടാഗുകൾ നൽകിയ മറ്റ് നാലു കുയിലുകൾക്ക് പക്ഷേ ലക്ഷ്യസ്ഥാനത്തെത്താൻ സാധിച്ചില്ലായിരുന്നു.



മടക്കയാത്രയിൽ ഇന്ത്യയിലെ രാജസ്ഥാനും ബിഹാറുമുൾപ്പെടെ മിക്ക പ്രദേശങ്ങളിലൂടെയും ഓനോൺ സഞ്ചരിച്ചിരുന്നു. മൂന്ന് രാജ്യങ്ങളുടെ അതിർ‍ത്തികൾ പിന്നിട്ട് 5426 കിലോമീറ്റർ സഞ്ചരിച്ച് ഓനോൺ രാജസ്ഥാനിലെത്തിയത് സെപ്റ്റംബർ 24 നായിരുന്നു. തൊട്ടടുത്ത ദിവസം തന്നെ യെമനിലേക്കുള്ള യാത്ര തുടങ്ങി. അറേബ്യൻ സമുദ്രം താണ്ടാൻ ഓനോണിന് വേണ്ടി വന്നത് വെറും രണ്ടര ദിവസം മാത്രമാണ്. 65 മണിക്കൂറിനുള്ളിൽ 3500 കിലോമീറ്റനാണ് ഓനോൺ സമുദ്രത്തിനു മുകളിലൂടെ പറന്നത്. മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിലായിരുന്നു ഓനോണിന്റെ സഞ്ചാരമെന്ന് ഗവേഷകർ വ്യക്തമാക്കി. സെപ്റ്റംബർ 27ന് തെക്കൻ യമനിൽ പറന്നിറങ്ങി. രണ്ടര ദിവസം നിർത്താതെ പറന്നതിനു ശേഷം വിശ്രമിക്കാനും ആഹാരം തേടാനുമാകും ഇനിയുള്ള ദിവസങ്ങൾ യമനിൽ ചിലവഴിക്കുക. ലക്ഷ്യസ്ഥാനത്ത് ദേശാടനം കഴിഞ്ഞ് തിരിച്ചെത്താൻ ഇനിയും ഏറെദൂരം പിന്നിടാനുണ്ട് ഓനോണിന്.

ഇതിനിടയിൽ ആണ് ആശങ്കാജനകമായ റിപ്പോർട്ട് ബേർഡിങ് ബെയ്ജിങ്ങിന്റെ സൈറ്റിൽ വന്നത്. ഒക്ടോബർ ഒന്നിന് ശേഷം ഓനോണിന്റെ സിഗ്നലുകൾ കിട്ടുന്നില്ല. ചിലപ്പോൾ ഭക്ഷണമന്വേഷിച്ച് താഴ്ന്ന് പറക്കുന്നതിനാലാവാം ഇതെന്നാണ് ഗവേഷകരുടെ നിഗമനം. കുറച്ചു ദിവസങ്ങൾ കൂടി നീരീക്ഷിക്കാനാണ് ഗവേഷകരുടെ തീരുമാനം. എന്നിട്ടും സിഗ്നലുകൾ കിട്ടിയില്ലെങ്കിൽ എന്തെങ്കിലും ആപത്ത് സംഭവിച്ചിരിക്കാം. എന്തായാലും ഓനോണിൽ നിന്നുള്ള സിഗ്നലുകൾ കണ്ടെത്താനായി കണ്ണും നട്ട് കാത്തിരിക്കുകയാണ് ഗവേഷകർ. ഓനോണിന് ഒന്നും സംഭവിക്കരുതേ എന്ന പ്രാർത്ഥനയുമായി ലോകവും.

Tuesday 6 October 2020

ഇര ചാകാൻ ക്ഷമയോടെ കാത്തിരിക്കും, കുത്തി വയ്ക്കുന്നത് ബാക്ടീരിയയോ വിഷമോ?; കൊമാഡോ ഡ്രാഗണുകളും ഭീഷണിയിൽ!

 


ഒരിക്കല്‍ ഓസ്ട്രേലിയിലും ഏഷ്യയിലും വ്യാപകമായി കാണപ്പെട്ടിരുന്ന ഭൂമിയിലെ ഏറ്റവും വലിയ ഈ പല്ലിവര്‍ഗമാണ് കൊമാഡോ ഡ്രാഗണുകൾ. ഇന്ന് ഇവ ഏതാനും ദ്വീപുകളിലും ഓസ്ട്രേലിയയുടെ ചില ഭാഗങ്ങളിലും മാത്രമാണ് അവശേഷിക്കുന്നത്. ഈ കൊമോഡോ ഡ്രാഗണുകളും അധികം വൈകാതെ ഭൂമുഖത്ത് നിന്നും അപ്രത്യക്ഷമാകുമെന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്. കാലാവസ്ഥാ വ്യതിയാനം തന്നെയാണ് ഇവയുടെയും അന്തകനാകുന്നത്. നിരവധി ജീവികൾ കാലാവസ്ഥാ വ്യതിയാനം മൂലം ഇപ്പോൾ തന്നെ ഭൂമിയിൽ നിന്നും അപ്രത്യക്ഷമായിക്കഴിഞ്ഞു. കൃത്യമായ നടപടികൾ സ്വീകിച്ചില്ലെങ്കിൽ അവയുടെ ഗണത്തിലേക്ക് കൊമാഡോ ഡ്രാഗണുകളും എത്തപ്പെടാൻ കാലതാമില്ലെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ.


എക്കോളജി ആൻഡ് എവല്യൂഷൻ എന്ന ജേർണലിലാണ് ഇതു സംബന്ധിച്ച പഠന വിവരങ്ങൾ പ്രസിധീകരിച്ചിരിക്കുന്നത്. ആഗോളതാപനം മൂലം കടലിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതാമ് ദ്വീപ് നിവാസികളായ കൊമാഡോ ഡ്രാഗണുകൾക്ക് ഭീഷണിയാകുന്നത്. തീരദേശങ്ങളിൽ വസിക്കുന്ന ഇവയേയാകും കടൽ ജലനിരപ്പുയരുന്നത് കൂടുതലായും ബാധിക്കുക.

ഇന്തോനീഷ്യയിലെ ചില ദ്വീപുകള്‍ ഉള്‍പ്പടെയുള്ള പല സ്ഥലങ്ങളിലേക്കും ഈ കൂറ്റന്‍ കൊമാഡോ ഡ്രാഗണുകള്‍ എത്തിയത് മനുഷ്യരെത്തുന്നതിനും ഏതാണ്ട് ആയിരം വര്‍ഷം മുന്‍പു മാത്രമാണ്. ഇവ വിദഗ്ധരായ വേട്ടക്കാരായിരുന്നുവെങ്കില്‍ വിശാലമായ ഒരു പ്രദേശത്തു നിന്ന് ഇത്രയും ചുരുങ്ങി ചില ദ്വീപുകളിലേക്കു മാത്രം ഒതുങ്ങി പോകില്ലായിരുന്നുവെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

ഒട്ടേറെ പ്രത്യേകതകളുള്ള ജീവികളാണ് കൊമാഡോ ഡ്രാഗണുകൾ. ഇരയെ ആക്രമിച്ച് അതു ചാകാൻ ക്ഷമയോടെ ഒരു ദിവസത്തിലേറെ കാത്തിരിക്കുന്ന ജീവികളാണിവ. കാഴ്ചയില്‍ കൂറ്റന്‍ പല്ലിയുടെ രൂപവും വേട്ടയാടുമ്പോള്‍ മുതലയ്ക്കു സമാനമായ പതുങ്ങലും ഇരയെ കൊല്ലാന്‍ പാമ്പിന്‍റെ മാര്‍ഗവും സ്വീകരിക്കുന്ന ഇഴജന്തു ലോകത്തിലെ ഏറ്റവും വലിയ പല്ലി വർഗമാണിത്.

ചിലരുടെ നിരീക്ഷണത്തില്‍ ഇരയെ വിഷം കുത്തി വച്ചു നിര്‍വീര്യമാക്കി ക്ഷമയോടെ കാത്തിരുന്ന് ഒടുവില്‍ ഭക്ഷണമാക്കുന്ന ജീവിയാണ് കൊമാഡോ ഡ്രാഗണ്‍. ചിലര്‍ക്കാകട്ടെ ഒരു ജീവിയെ പോലും വേട്ടയാടാന്‍ ശാരീരിക ക്ഷമതയോ വേഗതയോ ഇല്ലാത്ത മിക്കപ്പോഴും ചെറുജീവികളെ തിന്നു വിശപ്പടക്കും വല്ലപ്പോഴും മാത്രം ലോട്ടറി അടിക്കുന്നത് പോലെ വലിയ ജീവികളെ ഇരയാക്കാന്‍ അവസരം ലഭിക്കുകയും ചെയ്യുന്ന ദുര്‍ബലരാണ് കൊമാഡോ ഡ്രാഗണുകള്‍. ഈ തര്‍ക്കം പോലെ തന്നെയാണ് കൊമാഡോ ഡ്രാഗണുകള്‍ ഇരയുടെ മേല്‍ കുത്തി വയ്ക്കുന്നതു വിഷമോ ബാക്ടീരിയയോ എന്ന സംശയവും.

36 മണിക്കൂര്‍ നേരത്തെ കാത്തിരിപ്പ്

ഇരയെ കടിച്ച ശേഷം അതിനെ വേട്ടയാടാന്‍ കൊമാഡോ ഡ്രാഗണ്‍ എന്ന ജീവി കാത്തിരിക്കുന്ന ശരാശരി സമയമാണിത്. മാനും പന്നിയും മുതല്‍ കൂറ്റന്‍ കാട്ടു പോത്തിനേയും അപൂര്‍വമായി മനുഷ്യരെയും വരെ ഇവ പതിയിരുന്നു വേട്ടയാടി കൊന്നു തിന്നിരുന്നു എന്നതിനു തെളിവുകളുണ്ട്. നിരവധി കാര്യങ്ങളില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ടെങ്കിലും ഗവേഷകര്‍ ഒരേ അഭിപ്രായം മുന്നോട്ടു വയ്ക്കുന്നത് കൊമാഡോ ഡ്രാഗണുകളുടെ ക്ഷമയുടെ കാര്യത്തിലാണ്. ഒരു ഇരയെ കടിച്ചു കഴിഞ്ഞാൽ മണിക്കൂറുകളോളം അതിന്‍റെ മരണം വരെ അതിനെ പിന്തുടര്‍ന്നു കണ്ടെത്തി ഭക്ഷണമാക്കുന്നവയാണ് ഈ കൊമാഡോ ഡ്രാഗണുകള്‍.

കുത്തി വയ്ക്കുന്നത് ബാക്ടീരിയയോ വിഷമോ




പൂര്‍ണ വളര്‍ച്ചയെത്തിയ കൊമാഡോ ഡ്രാഗണ് ഒരു മനുഷ്യന്‍റെ നീളമുണ്ടാകും. വന്യജീവികളെ മുതല്‍ വളര്‍ത്തു മൃഗങ്ങളായ കന്നുകാലികളെ വരെ വേട്ടയാടുന്നതില്‍ ഇവ കുപ്രസിദ്ധരാണ്.അപാരമായ ക്ഷമയ്ക്കൊപ്പം വേട്ടയാടാന്‍ ഇവയെ സഹായിക്കുന്നത് ഇവ കടിക്കുമ്പോള്‍ ഇരയിലേക്കു കുത്തി വയ്ക്കപ്പെടുന്ന ഒരു ഘടകമാണ്. 2013 വരെ കൊമാഡോ ഡ്രാഗണുകള്‍ ഇരയിലേക്കു കുത്തി വയ്ക്കുന്നത് വിഷമാണോ ബാക്ടീരിയ ആണോ എന്നതു സംബന്ധിച്ച തര്‍ക്കം തുടര്‍ന്നിരുന്നു. പിന്നീട് ഇതു വിഷമാണെന്ന നിഗമനത്തിലേക്കെത്തിയെങ്കിലും ഒരിനം ബാക്ടീരിയയ്കും ഇരയുടെ മരണത്തില്‍ ചെറുതല്ലാത്ത പങ്കുണ്ടെന്ന കണ്ടെത്തല്‍ ഇപ്പോള്‍ വീണ്ടും ഉയര്‍ന്നു വന്നിരിക്കുകയാണ്.

1980 കളില്‍ വാള്‍ട്ടന്‍ അഫന്‍ബര്‍ഗ് എന്ന ഗവേഷകനാണ് കൊമാഡോ ഡ്രാഗണുകളെ ആദ്യമായി വിശദമായ നിരീക്ഷണത്തിനു വിധേമാക്കുന്നത്. അഫന്‍ബര്‍ഗാണ് ഇരയെ കടിച്ച ശേഷം അവയുടെ മരണം വരെ മണിക്കൂറുകളോളം പിന്തുടര്‍ന്ന് കാത്തിരിക്കുന്ന കൊമാഡോ ഡ്രാഗണുകളുടെ രീതി കണ്ടെത്തിയതും. കൊമാഡോ ഡ്രാഗണുകളുടെ കടിയേറ്റാല്‍ ആ ജീവിയുടെ ശരീരത്തിനു പുറത്തു പല തരത്തിലുള്ള പാടുകളും വൈറസ്, ഫംഗസ് ബാധ പോലുള്ള അടയാളങ്ങളും ഉണ്ടാകുന്നതായി അഫന്‍ബര്‍ഗ് കണ്ടെത്തി. കൂടാതെ ജീവി ക്ഷീണിച്ചവശനായി മരിക്കുന്നതായും അഫന്‍ബര്‍ഗ് തിരിച്ചറിഞ്ഞു. തുടര്‍ന്ന് കടിയേറ്റ ഭാഗവും കൊമാഡോ ഡ്രാഗണുകളുടെ വായും പരിശോധിച്ചതോടെ അപകടകരമായ ബാക്ടീരിയകളുടെ സാന്നിധ്യവും അഫന്‍ബര്‍ഗ് കണ്ടെത്തി. ഇതോടെയാണ് കൊമാഡോ ഡ്രാഗണുകള്‍ ജീവികളില്‍ കുത്തിവയ്ക്കുന്നത് ബാക്ടീരിയയാണെന്ന നിഗമനത്തിലേക്കു ശാസ്ത്രലോകം എത്തിയത്.

തുടര്‍ന്ന് ഏകദേശം രണ്ടര പതിറ്റാണ്ടു കാലത്തോളം ഈ ധാരണ മാറാതെ നിന്നു. 2006 ലാണ് അഫന്‍ബര്‍ഗിന്‍റെ കണ്ടെത്തലിനെ ചോദ്യം ചെയ്യുന്ന പുതിയ വഴിത്തിരിവ് കൊമാഡോ ഡ്രാഗണുകളെ സംബന്ധിച്ച ഗവേഷണത്തില്‍ ഉണ്ടാകുന്നത്. കൊമാഡോ ഡ്രാഗണുകളുടെ വംശനാശം സംഭവിച്ച മുന്‍ഗാമികളായ മോണിട്ടര്‍ ലിസാര്‍ഡ് എന്ന ജീവികള്‍ വിഷം കുത്തി വച്ചാണ് ഇരകളെ കൊന്നിരുന്നതെന്ന് ഒരു സംഘം ഗവേഷകര്‍ കണ്ടെത്തി. മോണിട്ടര്‍ ലിസാര്‍ഡും അകന്ന ബന്ധുക്കളായ പാമ്പുകളും വിഷം ഉപയോഗിക്കുമ്പോൾ കൊമാഡോ ഡ്രാഗണുകള്‍ മാത്രം എങ്ങനെയാണ് ബാക്ടീരിയകളെ ഉപയോഗിക്കുന്നതെന്ന ചോദ്യവും ഉയര്‍ന്നു.

2013 ലെ വഴിത്തിരിവ്




2006ല്‍ ഉയര്‍ന്ന സംശയത്തെ തുടര്‍ന്ന് പിന്നീട് കൂടുതല്‍ വിശദമായ പഠനങ്ങള്‍ നടന്നു. ഒടുവില്‍ 2013 ല്‍ അഫന്‍ബര്‍ഗിന്‍റെ കണ്ടെത്തലുകളെ ഖണ്ഡിച്ചുകൊണ്ട് ഓസ്ട്രേലിയയിലെ ക്യൂന്‍സ്‌ലന്‍ഡ് സര്‍വകലാശാല ഗവേഷകന്‍ ബ്ര്യാന്‍ ഫ്രൈ കൊമാഡോ ഡ്രാഗണുകളും ഇരകളില്‍ കുത്തി വയ്ക്കുന്നതു വിഷമാണെന്നു പ്രഖ്യാപിച്ചു. വിഷം മാത്രമല്ല കൊമാഡോ ഡ്രാഗണിന്‍റെ ആഴത്തിലുള്ള കടിയേറ്റതിനെ തുടര്‍ന്നു രക്തം വാര്‍ന്നു പോകുന്നതും ഇരകളുടെ മരണത്തിനു മറ്റൊരു കാരണമാകുന്നതായും ബ്ര്യാന്‍ തിരിച്ചറിഞ്ഞു. ഇങ്ങനെ വിഷം ഉള്ളില്‍ ചെല്ലുന്ന ജീവിയുടെ രക്തസമ്മര്‍ദത്തില്‍ പതിയെ കുറവുണ്ടാകുന്നു. ഇതോടൊപ്പം രക്തം വാര്‍ന്നു പോകുന്നത് ഇരയെ കൂടുതല്‍ ദുര്‍ബലരാക്കുകയും ചെയ്യുന്നു എന്നും ബ്ര്യാന്‍ വിശദീകരിച്ചു.

കടിയേറ്റ് ഒരു ദിവസം കഴിഞ്ഞാണ് അഫന്‍ബര്‍ഗ് ഒരു ഇരയായ കാട്ടുപോത്തിന്‍റെ ശരീരം പരിശോധിച്ചത്. ഈ കാലയളവിനിടയില്‍ മുറിവലുണ്ടായ ബാക്ടീരിയകളാകാം അഫന്‍ബര്‍ഗിനെ തെറ്റിധരിപ്പിച്ചതെന്നും ബ്ര്യാന്‍ കരുതുന്നു. ഇരയെ ഭക്ഷിച്ച കൊമാഡോ ഡ്രാഗണിന്‍റെ വായിലും ഇതേ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തുക സ്വാഭാവികമാണ്. അതേസമയം ഇരയെ ഭക്ഷിച്ച ശേഷം വായ അതീവ ശുചിത്വത്തോടെ സൂക്ഷിക്കുന്ന ജീവികളാണ് കൊമാഡോ ഡ്രാഗണുകള്‍. അതുകൊണ്ടു തന്നെ ഇവയുടെ വായില്‍ ഇതേ ബാക്ടീരിയകള്‍ അധികസമയം നിലനില്‍ക്കില്ലെന്നും ബ്ര്യാന്‍ വ്യക്തമാക്കി.

ലോകടൂറിസത്തില്‍ ഇടം നേടാന്‍ മലരിക്കലിലെ ആമ്ബല്‍പാടം, ഒരുങ്ങുന്നത് ഇ-ടൂറിസം

 


കഴിഞ്ഞ രണ്ടുമൂന്നു വര്‍ഷങ്ങളായി മലരിക്കലിലെ ആമ്ബല്‍ വസന്തം വന്‍ ഹിറ്റാണ് . കാസര്‍കോഡ് മുതല്‍ തിരുവനന്തപുരത്തു നിന്നു വരെ ആയിരക്കണക്കിന് സഞ്ചാരികളാണ് കോട്ടയം ജില്ലയിലെ മലരിക്കലിലേക്ക് ഒഴുകിയെത്തിയത്. ഏക്കറുകണക്കിന് പാടത്ത് പൂത്തുലഞ്ഞു കിടക്കുന്ന ആമ്ബല്‍ വസന്തത്തിന്റെ കാഴ്ച കേരളത്തിന് സോഷ്യല്‍ മീഡിയ ആയിരുന്നു സമ്മാനിച്ചത്. മീശപ്പുലിമല പോലെയും ഇല്ലിക്കല്‍കല്ല് പോലെയും വീണ്ടും സമൂഹ മാധ്യമങ്ങള്‍ ഹിറ്റാക്കിയ ഇടമായി മാറുവാന്‍ മലരിക്കലിന് അധികസമയം വേണ്ടിവന്നില്ല. മുന്‍ വര്‍ഷങ്ങളിലേത് പോലെതന്നെ ഇത്തവണയും ആമ്ബല്‍പ്പാടം പതിവിലും സുന്ദരിയായി മൊട്ടിട്ടെങ്കിലും കൊവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ സഞ്ചാരികള്‍ക്ക് ഈ കാഴ്ച നഷ്ടമാവുകയാണ്.


ടുലിപ് ഫെസ്റ്റിവല്‍ പോലെ



കഴിഞ്ഞ വര്‍ഷം സഞ്ചാരികള്‍ ആമ്ബല്‍ വസന്തത്തെ ഏറ്റെടുത്തു കണ്ട സര്‍ക്കാര്‍ ആംസ്റ്റര്‍ഡാമിലെ ട്യുലിപ് ഫെസ്റ്റിവല്‍പോലെ ഇതിനെ മാറ്റിയെടുക്കാമെന്ന് വാഗ്ദാനം നല്കിയിരുന്നു. ട്യുലിപ്പുകള്‍ അതീ മനോഹരമായി പൂത്തുലഞ്ഞു നില്‍ക്കുന്ന മാര്‍ച്ച്‌, ഏപ്രില്‍, മേയ് മാസങ്ങളില്‍ നെതര്‍ലന്‍ഡിന്‍റെ തലസ്ഥാനമായ ആംസ്റ്റര്‍ഡാമിലേക്ക് പതിനായിരക്കണക്കിന് സഞ്ചാരികളാണ് ഈ കാഴ്ച കാണുന്നതിനായി ഒഴുകിയെത്തുന്നത്. ഇതുപോലെ മലവിക്കലിലെ ആമ്ബല്‍ വസന്തത്തെ ലോകവിനോദ സ‍ഞ്ചാര ഭൂപടത്തില്‍ ഉള്‍പ്പെടുത്തുവാനായിരുന്നു പദ്ധതി.

മണ്‍സൂണിലെ വസന്തം




കേരളത്തിലെ മഴക്കാല കാഴ്ചകളിലേക്കാണ് മലരിക്കലിലെ ആമ്ബല്‍ പൂത്തുകയറിയത്. 2019 ല്‍ മാത്രം 80,000ഓളം ആളുകളായിരുന്നു മലരിക്കല്‍ സന്ദര്‍ശിച്ചത്. പരമാവധി ര ജൂലൈ ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലാണ് ആമ്ബല്‍ വിരിയുന്നത്. ആ സമയം ഏക്കര്‍കണക്കിന് പാടത്ത് ഇവിടെ ആമ്ബല്‍ വിരിഞ്ഞു നില്‍ക്കുന്നത് കാണാം.

കോവിഡ് കൊണ്ടുപോയി




ഈ വര്‍ഷം ജൂണ്‍ മാസത്തോടെ ആമ്ബല്‍ മൊട്ടിട്ടിരുന്നു. ഓഗസ്റ്റ് 17 അഥവാ ചിങ്ങം ഒന്നു മുതല്‍ സഞ്ചാരികളെ ഇവിടേക്ക് പ്രവേശനം അനുവദിക്കുമെന്നായിരുന്നു ആദ്യ ധാരണയെങ്കിലും പിന്നീട് കോവിഡ് നിയന്ത്രണങ്ങള്‍ കാരണം സ‍ഞ്ചാരികള്‍ക്ക് പ്രവേശനം ഉണ്ടായിരുന്നില്ല.

പിങ്ക് വാട്ടര്‍ ലില്ലി ഇ-ഫെസ്റ്റിവല്‍




ആമ്ബല്‍ വസന്തം കൊവിഡ് കൊണ്ടുപോയതോടെ നിരാശയിലായ സഞ്ചാരികളെ സന്തോഷിപ്പിക്കുന്ന വാര്‍ത്തയാണ് പിങ്ക് വാട്ടര്‍ ലില്ലി ഇ-ഫെസ്റ്റിവല്‍. ഓണ്‍ലൈന്‍ വിനോദ സഞ്ചാരം വഴി മലരിക്കലിനെ പ്രസിദ്ധമാക്കുവാനാണ് തീരുമാനം. ആമ്ബല്‍ക്കാഴ്ചകള്‍ നേരിട്ടു കാണാനാവാത്ത സാഹചര്യത്തില്‍ ഓണ്‍വഴിയുള്ള കാഴ്ച പുതിയ പ്രതീക്ഷകളാണ് കേരള വിനോദ സഞ്ചാരത്തിനും സഞ്ചാരികള്‍ക്കും നല്കുന്നത്. ഇതുവഴി വരും വര്‍ഷങ്ങളില്‍ വിദേശ സഞ്ചാരികളുടെ യാത്രാ ലിസ്റ്റില്‍ കേരളത്തെ ഉള്‍പ്പെടുത്തുന്ന തരത്തില്‍ ആകര്‍ഷിക്കുവാനും സാധിക്കും.

ഓണ്‍ലൈനില്‍ ഇങ്ങനെ കേരള ടൂറിസം, ഇന്ത്യ ടൂറിസം, മലരിക്കല്‍ ടൂറിസം സൊസൈറ്റി തുടങ്ങിയ ഏജന്‍സികള്‍ സംയുക്തമായാണ് പിങ്ക് വാട്ടര്‍ ലില്ലി ഇ-ഫെസ്റ്റിവല്‍ നടത്തുന്നത്. ആമ്ബല്‍പാടത്തിന്റെയും സമീപത്തെയും മനോഹര കാഴ്ചകളും ഗൈഡഡ് ടൂറുകളും ചിത്രീകരിച്ച്‌ ഔദ്യോഗിക വെബ് സൈറ്റുകള്‍ വഴി സംപ്രേക്ഷണം ചെയ്യുവാനാണ് പദ്ധതി. ഓരോ ദിവസവും ഷൂട്ട് ചെയ്യുന്നത് ഓണ്‍ലൈനില്‍ ലൈവായി കാണുവാനും സാധിക്കും. മലരിക്കലിലെത്തി കാഴ്ച കാണുന്നതു പോലുള്ല അനുഭവം ഓണ്‍ലൈന്‍ വഴി സഞ്ചാരികkള്‍ക്ക് നല്കുവാനാണ് ടൂറിസം വകുപ്പ് ലക്ഷ്യം വയ്ക്കുന്നത്.

ആമ്ബല്‍പൂത്ത കാഴ്ച കാണുവാന്‍




കോട്ടയം ജില്ലയിലെ തിരുവാര്‍പ്പ് പഞ്ചായത്തിലെ മലരിക്കലിലും പനച്ചിക്കാട് പഞ്ചായത്തിലെ അമ്ബാട്ടുകടവിലും കോട്ടയത്തിന്റെ പടിഞ്ഞാറന്‍മേഖലകളിലുമായാണ് ആമ്ബല്‍ പൂത്തു നില്‍ക്കുന്ന കാഴ്ച കാണുവാനുള്ളത്. കോട്ടയം ജില്ലയില്‍ കുമരകത്തിന് സമീപത്താണ് മലരിക്കല്‍ സ്ഥിതി ചെയ്യുന്നത്. കോട്ടയം ഇല്ലിക്കല്‍ കവലയില്‍ നിന്നും തിരുവാര്‍പ്പ് റോഡിലൂടെ കാഞ്ഞിരം ബോട്ട് ജെട്ടി റോഡ് വഴി കാഞ്ഞിരം പാലം കയറി ഇറങ്ങിയാല്‍ മലരിക്കലില്‍ എത്താം.
രണ്ടു കൃഷികള്‍ക്കിടയിലുള്ള സമയത്താണ് വയലുകളില്‍ ആമ്ബലുകള്‍ വിരിഞ്ഞു നില്‍ക്കുന്നത് എന്നതിനാല്‍ ഈ കാഴ്ചകള്‍ക്ക് അധികം ആയുസ്സുണ്ടാവില്ല. വയലുകളില്‍ കൃഷി വീണ്ടും തുടങ്ങുന്നതോടെ ഇതൊക്കെ മാറ്റി നശിപ്പിച്ച്‌ വീണ്ടും കൃഷി തുടങ്ങും.

Sunday 4 October 2020

ലോകത്തിലെ വിചിത്രമായി പാമ്പുകള്‍. കണ്ടാല്‍ അടിപൊളി ഭംഗി പക്ഷെ തൊട്ടാല്‍ പണി പാളും.

 


നമ്മുടെ ഭൂമി എന്നത് വ്യത്യസ്തങ്ങളായ ജീവ ജാലങ്ങളുടെയും സസ്യങ്ങളുടെയും ആവാസ കേന്ദ്രമാണ്. അതിന് ശാസ്ത്ര ലോകം കണ്ടെത്തിയതും ഇനിയും കണ്ടു പിടിക്കാത്തതുമായ ഒട്ടനവധി ജീവികളും സസ്യങ്ങളുമുണ്ട്. അവയൊക്കെ ഇപ്പോഴും നമ്മുടെ കൺമറഞ്ഞു കിടക്കുന്നു എന്നതാണ് സത്യം. നമുക്കറിയാം നമുക്ക് ചുറ്റും ഒരുപാട് പാമ്പുകൾ അതിവസിക്കുന്നുണ്ട്. ചില വിഭാഗത്തിൽ പെട്ട പാമ്പുകളെ നമ്മുടെ വീട്ടു പറമ്പുകളിലും മറ്റും നമ്മൾ സ്ഥിരമായി കണ്ടു വരാറുണ്ട്. ഇനിയും നമ്മൾ കാണാത്ത അറിയാത്ത പാമ്പുകൾ ഈ ഭൂമിയിലുണ്ട്. വലതും ചെറുതും, വിഷമുള്ളതും വിഷമില്ലാത്തതും വിവിധ നിറത്തിലും ഭാവത്തിലുമുള്ള നിരവധി പാമ്പുകൾ ഇനിയുമുണ്ട്. അവ ഏതൊക്കെയാണ് എന്ന് നോക്കാം.

ആദ്യമായി സ്പൈനി ബുഷ് വൈപ്പർ എന്ന പേരുള്ള ഒരു പാമ്പിനെ പരിചയപ്പെടാം. ഇവയെ കാണാൻ ഡ്രാഗനെ പോലെയിരിക്കും. അതായത് ഡ്രാഗണ് പാമ്പിൽ ഉണ്ടായാൽ എങ്ങനിരിക്കും. അത് പോലെയാണ് സ്പൈനി ബുഷ് വൈപ്പർ. ഇതിന്റെ മുതുകിൽ ഡ്രാഗനെ പോലെ മുള്ളുകൾ അഥവാ സ്‌പയിനുകൾ ഉണ്ട്. അത് കൊണ്ട് തന്നെ ഇവയെ കാണാൻ ഡ്രാഗണിന്റെ കുഞ്ഞിനെ പോലെ തോന്നും. സൗത്ത് ആഫ്രിക്കയിലുള്ള കാടുകളിലാണ് ഇവയെ കൂടുതലായും കാണുന്നത്. ഇവയുടെ നീളം എന്ന് പറയുന്നത് 28. 7 ഇഞ്ചാണ്. ഡ്രാഗനെ പോലെ തന്നെ ഇവയുടെ തൊലിക്ക് പച്ചയും നീലയും ബ്രൗണും അടങ്ങുന്ന നിറമാണ്. ഓന്ത്, പല്ലി തുടങ്ങിയവയാണ് ഇവയുടെ പ്രധാന ഭക്ഷണം എന്ന് പറയുന്നത്. മാത്രമല്ല ഇവയുടെ വാളുകൾ ഉപയോഗിച്ച് കൊണ്ട് പ്രത്യേക രീതിയിലാണ് ഇരയെ പിടിക്കുന്നത്. എന്നാൽ, ഇവയുടെ വിഷം മനുഷ്യ ജീവന് ഏറെ അപകടം ചെയ്യുന്ന ഒന്നാണ്. ഇവയുടെ വിഷം മനുഷ്യ ശരീരത്തിനകത്ത് ചെന്നാൽ ഇന്റേണൽ ബ്ലീഡിങ്ങിനു കാരണമാകുന്നു. ഇത് പെട്ടെന്നുന്നുള്ള ജീവഹാനിക്ക് കാരണമാവുകയും ചെയ്യുന്നു. ഇത് പോലെ അപകടകാരിയും വിചിത്രവുമായ നിരവധി പാമ്പുക നമുക്ക് ചുറ്റുമുണ്ട്. 

Friday 2 October 2020

Margaret Bourke-White’s famous photograph – Gandhi and the Spinning Wheel | 1946

 


In 1946 Margaret Bourke-White , LIFE magazine’s first female photographer, was offered a rare opportunity to photograph Mahatma Gandhi. This dream opportunity quickly turned into a nightmare. She was made to overcome many challenges before gaining access to India’s ideological leader. Including to spin Gandhi’s famous homespun.

After two failed shoots, thanks to technical difficulties, it was third time lucky for Bourke-White.

This iconic image of Gandhi at his spinning wheel was captured less than two years before his assassination.


Happy Gandhi Jayanti  

Sunday 27 September 2020

ചിറകില്ലാതെ പറക്കുന്ന ഈ പാമ്പ്‌ നിസാരക്കാരനല്ല

 


നമ്മുടെ  ഭൂമി ഒരുപാട് ജൈവ വൈവിധ്യങ്ങള്‍ കൊണ്ട് നിറഞ്ഞതാണ്‌. നമ്മള്‍ അറിഞ്ഞതും അറിയാത്തതും കാണാത്തതുമായ ഒട്ടനവധി ജീവ ജാലങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. പലതും ഇന്നും അജ്ഞാതമാണ്. ശാസ്ത്ര ലോകത്തിനു പോലും എത്തിപ്പെടാന്‍ കഴിയാത്ത എത്രയോ സസ്യ-ജീവ ജാലങ്ങള്‍ കരയിലും സമുദ്രത്തിലുമായി അതിവസിക്കുന്നുണ്ട്. അതിലുപരി സമുദ്രത്തിന്‍റെ അടിത്തട്ടില്‍ എത്രയോ ജീവ ജാലങ്ങള്‍ ഇനിയും കണ്ടെത്താനുണ്ട്. നമ്മള്‍ പല തരത്തിലുള്ള ജീവികളെയും കണ്ടിട്ടുണ്ട്. അവയ്ക്കെല്ലാം തന്നെ സാധാരണ രീതിയിലുള്ള പ്രത്യേകതകള്‍ മാത്രമേയൊള്ളൂ. ഇത് വരെയുള്ള ജീവിതത്തില്‍ നമ്മള്‍ ഒരുപാട് വിസ്മയവും അത്ഭുതവും തീര്‍ക്കുന്ന ജീവികളെ കണ്ടിട്ടുണ്ടാകും. നിരവധി പക്ഷികളെയും അവ പറക്കുന്നതും നമ്മള്‍ കണ്ടിട്ടുണ്ട്. ഓരോ പക്ഷിയും ഓരോ രീതിയിലാണ് പറക്കുന്നത്. എന്നാല്‍ ഇവയെല്ലാം  തന്നെ അവയുടെ ചിറകുകള്‍ ഉപയോഗിച്ചാണ് പറക്കുന്നത്. പക്ഷെ, ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി ചിറകുകള്‍ ഇല്ലാthe പറക്കുന്ന ജീവികളും നമുക്ക് ചുറ്റുമുണ്ട്. അവ ഏതൊക്കെയാണ് എന്ന് നോക്കാം.


ആദ്യമായി ബാര്‍ബഡോസിലെ പറക്കുന്ന മത്സ്യത്തെ കുറിച്ചു നോക്കാം. തികച്ചും അവിശ്വസനീയമായ ഒരു കാഴ്ച്ച തന്നെ ആയിരിക്കുമല്ലേ? അതേ പറക്കുന്ന മത്സ്യം. ബാര്‍ബഡോസ്‌ എന്ന സ്ഥലം പറക്കുന്ന മത്സ്യങ്ങളുടെ ലാന്‍ഡ് എന്നാണ് അറിയപ്പെടുന്നത്. വെള്ളത്തിന്‍റെ ഉപരിതലത്തില്‍ നിന്നും അത്യാവശം നല്ല ഉയരത്തില്‍ ടാഹ്ന്നെ ഇവ പറക്കും. ഭൂമിയില്‍ പലയിടങ്ങളിലും ഇവയെ നമുക്ക് കാണാന്‍ കഴിയും. എന്നാല്‍ ബാര്‍ബഡോസ്‌ ആണ് ഇവയുടെ പ്രധാന വിഹാര കേന്ദ്രം എന്ന് തന്നെ പറയാം. എന്നാല്‍ ഇവയ്ക്കു പറക്കാന്‍ പക്ഷികളെ പോലെ ചിറകുകള്‍ ഒന്നും തന്നെയില്ല. അതിനു പകരുമായി  ഇവയ്ക്കു രണ്ടു വലിയ ഡോര്‍സല്‍ സ്വിങ്ങ്സ് ഉണ്ട്.ഇത് ഉപയോഗിച്ചാണ് ഇവ വായുഇല്‍ കൂടി പറക്കുന്നത്. മാത്രമല്ല,  ഇവയ്ക്കു പ്രത്യേക ആകര്‍ഷണവുമാണ്. കൂടാതെ, ഇവ 50 മീറ്റര്‍ മുതല്‍ 165 മീറ്റര്‍ ഉയരത്തില്‍ വരെ സഞ്ചരിക്കാറുണ്ട്  എന്നാണ് പറയപ്പെടുന്നത്. എന്നാല്‍ അവസാനമായി രേഖപ്പയൂട്ത്തിയത് 1500 മീറ്റര്‍ വരെ ഉയരത്തില്‍ പറക്കുമെന്നാണ്. എന്തായാലും വളരെ വിസ്മയകരമായ കാഴ്ച്ച തന്നെ ആയിരിക്കും. ഇവ ബാര്‍ബഡോസിലും കരീബിയയിലുമാണ് ഇപ്പോള്‍ കൂടുതലായും കാണപ്പെടുന്നത്.

Sunday 20 September 2020

900 കണ്ടി വയനാടിന്റെ ഹരിതഭംഗിക്ക് വനവിഭവങ്ങളാല്‍ സമൃദ്ധമായ ഇടം

 


തിങ്ങി നിറഞ്ഞ കാടിനുള്ളിലൂടെ യാത്ര ചെയ്യണമെന്ന് നിങ്ങളാഗ്രഹിക്കാറുണ്ടോ...? കാടും, മലകളും, അരുവികളും, കുന്നുകളും, പക്ഷിമൃഗാധികളേയും നിങ്ങള്‍ ഇഷ്ടപ്പെടുന്നുണ്ടോ...?

നിങ്ങള്‍ സാഹസിക യാത്ര ഇഷ്ടപ്പെടുന്നവരാണോ...?
ഈ പറഞ്ഞതൊക്കെ ആര്‍ക്കും ഇഷ്ടമാവും. എന്നാലും ഒരു പഞ്ചിന് ചോദിച്ചെന്ന് മാത്രം. പ്രകൃതിയുടെ എല്ലാ ഗുണങ്ങളും ഒത്തു ചേര്‍ന്ന ഒരു സ്ഥലം. അതാണ് വയനാട്ടിലെ 900കണ്ടിയുടെ പ്രത്യേകത. പൂക്കോട് തടാകവും ബാണാസുരയും കുറുവാ ദ്വീപും പച്ചയണിഞ്ഞ തേയിലതോട്ടങ്ങളും പിന്നെ കുറച്ച്‌ കാടുകളുമായാല്‍ വയനാട് കഴിഞ്ഞു എന്നാണ് ധാരണയെങ്കില്‍ അതൊന്നുമല്ല, അതുക്കും മേലേ...
പ്രകൃതിഭംഗിയും ഹിമകണങ്ങള്‍ തലോടിയ കാട്ടു ചെടികളും കാട്ടാറുകളും കുയിലിന്റെ ശബ്ദവും ഇന്നും നിലച്ചിട്ടില്ലാത്ത സുന്ദരക്കാഴ്ച്ചകളും നിറഞ്ഞ സ്ഥലം..

കാട്ടാനകളുടേയും കാട്ടുനായ്ക്കന്മാരുടെയും വാസസ്ഥലം... ഇത് 900 കണ്ടി, വയനാടിന്റെ ഹരിതഭംഗിക്ക് വനവിഭവങ്ങളാല്‍ സമൃദ്ധമായ ഇടം.
കല്‍പ്പറ്റയില്‍ നിന്ന് ഏകദേശം ഇരുപത് കിലോമീറ്റര്‍ അകലെയായി സ്ഥിതിചെയ്യുന്നു. ചുണ്ടലില്‍ നിന്ന് മേപ്പാടി ചൂരല്‍മല സൂചിപ്പാറ റൂട്ടില്‍ 'കള്ളാടി' മഖാം കഴിഞ്ഞ് കിട്ടുന്ന ചെറിയ പാലം കടന്ന് വലത്തോട്ടുള്ള കുത്തനെയുള്ള വീതി കുറഞ്ഞ ടാര്‍ റോഡ്. പകുതി ദൂരം പിന്നിട്ടാല്‍ കോണ്‍ക്രീറ്റ് കൊണ്ടുള്ള പാതയാണ്. ബൈക്കിനോ അല്ലെങ്കില്‍ ഫോര്‍വീല്‍ ഡ്രൈവ് വാഹനങ്ങള്‍ക്കോ മാത്രം പോവാന്‍ പറ്റുന്ന വഴികള്‍. ഇരുവശങ്ങളിലും ഇടതൂര്‍ന്ന സുന്ദരവനം. ഇടയ്ക്ക് ചെറിയ വെള്ളച്ചാട്ടവും അരുവികളും നിങ്ങള്ക്കുകാണാം...
900കണ്ടി...ഇത് ഭൂമിയിലെ സ്വര്‍ഗ്ഗമാണ് എന്ന് പറയുന്നില്ല. എന്നാലൊന്ന് പറയാം. 'സ്വര്‍ഗീയാനുഭൂതി' എന്നൊന്നുണ്ടെങ്കില്‍ അതിവിടെ ലഭിക്കും. അത്ര മനോഹരം...

നൂറിലേറെ കുട്ടികളെ മുതുകിലേറ്റി നീന്തുന്ന ഘരിയാൽ

 


കുട്ടികളെ വളര്‍ത്തി വലുതാക്കുകയെന്നത് ഏതൊരു മാതാപിതാക്കള്‍ക്കും ശ്രമകരമായ പരിപാടിയാണ്. അത് മനുഷ്യര്‍ക്കിടയില്‍ മാത്രമല്ല മൃഗങ്ങള്‍ക്കിടയിലും ഏതാണ്ട് സമാനമായ സ്ഥിതിയാണുള്ളത്. മിക്കവാറും മൃഗങ്ങളിലും ഇതിന്‍റെ ഉത്തരവാദിത്തം പ്രധാനമായും അമ്മമാര്‍ക്കായിരിക്കും. എന്നാല്‍ ഇന്ത്യയിലെ ഘരിയാലുകള്‍ക്കിടയില്‍ കുട്ടികളെ നോക്കുന്നതും നിയന്ത്രിക്കുന്നതും ഏതാണ്ട് പൂര്‍ണമായും അച്ഛന്‍മാരുടെ മാത്രം ചുമതലയാണ്. ഈ വിഭാഗത്തില്‍ പെട്ട ഒരു ഘരിയാൽ നൂറിലേറെ കുട്ടികളുമായി നദിയിലൂടെ നീന്തുന്ന ചിത്രമാണ് ഇപ്പോള്‍ ജനശ്രദ്ധ നേടുന്നത്.


മധ്യപ്രദേശിലെ ചമ്പല്‍ വന്യജീവി സങ്കേതത്തില്‍ നിന്ന് ഫൊട്ടോഗ്രാഫറായ ധൃതിമാൻ മുഖര്‍ജിയാണ് ഈ ചിത്രം പകര്‍ത്തിയത്. ശുദ്ധജലതടാകങ്ങളില്‍ കാണപ്പെടുന്ന മുതല വർഗത്തിൽ പെട്ട ഘരിയാൽ ആമ് ചമ്പല്‍ നദിയിലൂടെ തന്‍റെ നൂറിലേറെ കുട്ടികളുമായി യാത്രയ്ക്കിറങ്ങിയത്. ഒരു മാസത്തോളം പ്രായമുള്ളതായിരുന്നു കുട്ടികൾ. ഘരിയാൽ മുതല എന്ന് പൊതുവെ വിളിക്കുമെങ്കിലും ശുദ്ധജല ചീങ്കണ്ണി വിഭാഗത്തില്‍ പെട്ടവയാണ് ഈ അച്ഛനും മക്കളും. കുറേ കുഞ്ഞുങ്ങൾ പുറത്തും മറ്റുള്ളവര്‍ അച്ഛനു ചുറ്റുമായി നീന്തുന്നതും ചിത്രത്തില്‍ കാണാന്‍ സാധിക്കും. കുട്ടികളെ സുരക്ഷിതമായി നദി കടത്തുകയെന്നതാണ് അച്ഛന്‍റെ ലക്ഷ്യമെന്ന് ചിത്രമെടുത്ത ധൃതിമാൻ വിശദീകരിച്ചു.

സാധാരണ മുതലകള്‍ കുഞ്ഞുങ്ങളെ വായ്ക്കുള്ളിലാക്കിയാണ് ഒരുടത്തു നിന്നും മറ്റൊരുടത്തേക്ക് കൊണ്ടുപോകുന്നത്. എന്നാല്‍ വീതി കുറഞ്ഞ വായുള്ള ഘരിയാലുകള്‍ക്ക് ഇത് സാധ്യമല്ല. ഇതു മൂലം ഇവ കുട്ടികളെ പുറത്തേറ്റിയാണ് സഞ്ചരിക്കാറുള്ളത്. എണ്ണത്തില്‍ കൂടുതലാണെങ്കില്‍ തൊട്ടടുത്ത് തന്നെ നീന്താനും ഇവ കുട്ടികളെ അനുവദിക്കും. അതീവ വംശനാശ ഭീഷണി നേരിടുന്ന ഘരിയാലുകൾ ഇന്ത്യയിലും നേപ്പാളിലുമായി 650 എണ്ണം മാത്രമാണ് ഇപ്പോഴുള്ളത്. അതുകൊണ്ട് തന്നെ ചിത്രത്തില്‍ കാണുന്ന കുഞ്ഞുങ്ങളെല്ലാം തന്നെ വളര്‍ന്ന് വലുതായി അച്ഛനമ്മമാര്‍ ആകട്ടെ എന്നാണ് പ്രതീക്ഷ.

ഈ കുട്ടികളെല്ലാം ഒരേ പിതാവില്‍നിന്നാണ് ജൻമം കൊണ്ടതെങ്കിലും അമ്മമാര്‍ വ്യത്യസ്തരാണ്. ആറോ ഏഴോ പെണ്‍ ഘരിയാലുകള്‍ ഈ ആണ്‍ ഘരിയാലിന് ഇണയായുണ്ടെന്നാണ് വനപാലകര്‍ വിശദീകരിക്കുന്നത്. ഇവരുടെയെല്ലാം കൂടി കുട്ടികളെയാണ് ആണ്‍ ഘരിയാൽ പുറത്തേറ്റി നീന്തുന്നതായി കാണുന്നത്. ഇവയുടെയെല്ലാം സംരക്ഷണത്തിന്‍റെ ഉത്തരവാദിത്തം ഈ കുടുംബം കൂട്ടമായാണ് നിര്‍വഹിക്കുന്നതെന്നും വനപാലകര്‍ പറയുന്നു.
15 അടി വരെ നീളവും 900 കിലോ വരെ ഭാരവും ഉള്ളവയാണ് ഈ ഇന്ത്യന്‍ ഘരിയാലുകൾ. പൊതുവെ മുതല വിഭാഗത്തില്‍ പെടുന്നവയാണ് ഇവയെങ്കിലും സാധാരണ കാണപ്പെടുന്ന മുതലവര്‍ഗങ്ങളില്‍നിന്ന് വലുപ്പത്തില്‍ ഇവ ചെറുതാണ്. താടി മുതല്‍ മൂക്ക് വരെ നീള്ളുന്ന വായ്ഭാഗം കൂര്‍ത്തിരിക്കുന്നതാണ് ഘരിയാലുകളെ തിരിച്ചറിയാനുള്ള എളുപ്പവഴി. ചമ്പലില്‍ മാത്രം ഈ വിഭാഗത്തില്‍ പെട്ട അഞ്ഞൂറോളം പൂര്‍ണ വളര്‍ച്ചയെത്തിയഘരിയാലുകളുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഏതായാലും ധൃതിമാന്‍റെ ചിത്രം രാജ്യാന്തര തലത്തില്‍ തന്നെ അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. 2019 ഓഗസ്റ്റ് മുതല്‍ കഴിഞ്ഞ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ ഏറ്റവുമധികം ശ്രദ്ധ പിടിച്ചുപറ്റിയ നൂറ് പരിസ്ഥിതി ചിത്രങ്ങളില്‍ ഒന്നായി ധൃതിമാന്‍റെ ഘരിയാൽ അച്ഛന്‍റെയും മക്കളുടെയും ചിത്രം തിരഞ്ഞെടുത്തിട്ടുണ്ട്. ലണ്ടന്‍ മ്യൂസിയം ഓഫ് നാച്വറല്‍ ഹിസ്റ്ററി പുറത്തിറക്കിയ പട്ടികയിലാണ് ധൃതിമാന്‍റെ ചിത്രമുള്ളത്.

Friday 18 September 2020

ഇന്ന്​ ലോക മുളദിനം; ഇവിടെയുണ്ട്, ഇളങ്കാറ്റില്‍ സംഗീതം പൊഴിക്കുന്ന മുളങ്കൂട്ടങ്ങള്‍

 


ഒറ്റപ്പാലം: ഇളങ്കാറ്റി​െന്‍റ താളത്തിനൊത്ത് സംഗീതം പൊഴിക്കുന്ന മുളങ്കൂട്ടങ്ങളെ പാഴ്ചെടികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി വേരോടെ പിഴുതെറിയുന്നവരുടെ സമൂഹത്തില്‍ വേറിട്ട കാഴ്ചയാവുകയാണ് ബാലകൃഷ്ണന്‍ തൃക്കങ്ങോട് എന്ന മുന്‍ അധ്യാപകന്‍.


എളുപ്പത്തില്‍ ലാഭം ലഭിക്കുന്ന ഇതര കൃഷികളെയെല്ലാം ഒഴിവാക്കി ഒന്നര ഏക്കറിലാണ് ബാലകൃഷ്ണന്‍ മുളങ്കൂട്ടം നട്ടുവളര്‍ത്തിയിരിക്കുന്നത്. പുല്ലിനത്തില്‍പെട്ട മുളയുടെ പാരിസ്ഥിതിക പ്രസക്തിയും ഉപയോഗയോഗ്യതയും മറ്റുള്ളവരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ഇദ്ദേഹത്തി​െന്‍റ മുളകൃഷിയെക്കുറിച്ചുള്ള ഹ്രസ്വചിത്രം ലോക മുളദിനമായ വെള്ളിയാഴ്ച മന്ത്രി വി.എസ്.
സുനില്‍കുമാര്‍ യുട്യൂബില്‍ പ്രകാശനം ചെയ്യും.

'സസ്യ'യുടെ ബാനറില്‍ 'പാമാര​െന്‍റ മരം' എന്നപേരില്‍ പുറത്തിറങ്ങുന്ന വിഡിയോ മന്ത്രിയുടെ ആശംസകളോടെയാണ് ആരംഭിക്കുന്നത്. എസ്. സുജിത്ത് സംവിധാനം നിര്‍വഹിച്ച ചിത്രത്തി​െന്‍റ ഛായാഗ്രഹണം ആര്‍. കിരണും ചിത്രസംയോജനം തോമസ്, ജെറി എന്നിവരുമാണ്.

ശരാശരി മലയാളികര്‍ഷകര്‍ മണ്ണും മനസ്സും റബര്‍കൃഷിയിലേക്ക് പറിച്ചുനട്ട കാലത്താണ് ബാലകൃഷ്ണന്‍ മുളങ്കൃഷിയിലേക്ക് തിരിഞ്ഞത്. നാട്ടിലുള്ള മുളകള്‍ കൂട്ടത്തോടെ കട്ടയിട്ട് നശിക്കുന്ന കാലമായിരുന്നു അത്. മുളയാണ് നാളത്തെ വിള എന്ന തിരിച്ചറിവാണ് ഇതിന് പ്രേരിപ്പിച്ചതെന്ന് ചക്കക്ക്​ താരപദവി നേടിക്കൊടുത്ത ബാലകൃഷ്ണന്‍ പറയുന്നു.

ഇദ്ദേഹം സര്‍ക്കാറിന് നല്‍കിയ നിവേദനം പരിഗണിച്ചാണ് 2018 മാര്‍ച്ച്‌ 21ന് ചക്കക്ക്​ സംസ്ഥാന ഫലമെന്ന ഔദ്യോഗിക പദവി പ്രഖ്യാപിച്ചത്. മുള്ളില്ലാത്ത വിവിധ ഇനങ്ങള്‍ക്ക് പുറമേ നാടന്‍ മുളകളും ബാലകൃഷ്ണ​െന്‍റ തോട്ടത്തിലുണ്ട്.

പ്രകൃതിസൗഹൃദമാണ് മുളയെന്നും മണ്ണൊലിപ്പ് തടയാനും ജലസംരക്ഷണം ഉറപ്പാക്കാനും ഇതിലൂടെ കഴിയുമെന്നും അദ്ദേഹം പറയുന്നു. തോട്ടത്തില്‍ നിര്‍മിച്ച മഴക്കുഴികളിലൂടെ വെള്ളം ഭൂമിയിലേക്ക് താഴ്ന്നിറങ്ങുന്നതുമൂലം ഇതിന് സമീപമുള്ള കിണറുകള്‍ ജലസമൃദ്ധമാണ്​.

കാര്യമായ പരിചരണം ആവശ്യമില്ലാത്ത മുളക്ക് വിപണനസാധ്യത ഏറെയാണ്. ബാംബൂ കോര്‍പറേഷന്‍പോലെയുള്ള സ്ഥാപനങ്ങള്‍ക്ക് മുള കൂടിയതോതില്‍ ആവശ്യമുള്ളതായും ബാലകൃഷ്ണന്‍ പറഞ്ഞു. വട്ടി, കുട്ട തുടങ്ങിയ പരമ്ബരാഗത നിര്‍മാണത്തില്‍നിന്ന്​ അത്യാധുനിക ഉപകരണങ്ങള്‍ നിര്‍മിക്കുന്നതിനുവരെ ഇന്ന് മുളയെ ആശ്രയിക്കുന്നുണ്ട്.

2018ലെ വനമിത്ര പുരസ്‌കാരത്തിന് അര്‍ഹനായ ബാലകൃഷ്ണന്‍ ബ്ലോക്ക് പഞ്ചായത്ത് ജൈവവൈവിധ്യ സമിതി കണ്‍വീനറുമാണ്. ആഗോള ബാംബൂ ഓര്‍ഗനൈസേഷന്‍ ആരംഭിച്ചതാണ് മുളദിനം. 2009ല്‍ ബാങ്കോകില്‍ നടന്ന ലോക മുളസമ്മേളനമാണ് സെപ്റ്റംബര്‍ 18 മുളദിനമായി പ്രഖ്യാപിച്ചത്.

അതി സാഹസികമായ ആ വിവാഹ ചിത്രങ്ങള്‍ പകര്‍ത്തിയത് ഇവിടെയാണ്.

 


സോഷ്യല്‍ മീഡിയയില്‍ അടുത്തിടയ്ക്ക് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു വിവാഹചിത്രമാണ് അമേരിക്കാരായ റയാന്‍ മേയേഴ്‌സിന്റെയും സ്‌കൈയുടെയും വിവാഹ ചിത്രം. അതി സാഹസികമായി കൂറ്റന്‍ പാറയുടെ മുകളില്‍ നിന്നുകൊണ്ട് നവ ദമ്ബതികള്‍ നടത്തിയ ഫോട്ടോ ഷൂട്ട് ശ്വാസം അടക്കിയാണ് പലരും കണ്ടിരുന്നത്.

1900 അടി ഉയരത്തിലുള്ള മലമുകളില്‍ വരന്റെ കൈ വിട്ട് പിന്നോട്ട് വീഴാന്‍ പോകുന്ന രീതിയില്‍ നില്‍ക്കുന്ന വധുവിന്റെ ചിത്രം കണ്ട് പലരും രോക്ഷാകുലരായി. എന്നാല്‍, സഞ്ചാരികളായ ചിലര്‍ അന്വേഷിച്ചത്. ഈ കൂറ്റന്‍ പാറ നില്‍ക്കുന്ന സ്ഥലം എവിടെയെന്നാണ്.

യുഎസ്‌എയിലെ അര്‍ക്കന്‍സാസിലുള്ള ഓസാര്‍ക്ക് നാഷണല്‍ ഫോറസ്റ്റിന്റെ ഭാഗമായ അപ്പര്‍ ബഫല്ലോ ഘോരവനത്തിനുള്ളിലാണ് വിറ്റേക്കര്‍ പോയിന്റ് എന്നറിയപ്പെടുന്ന, ഈ പാറയുള്ളത്.

സമുദ്രനിരപ്പില്‍ നിന്നും 1900 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഈ പാറ ഏറെക്കാലമായി വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ്. ഏറ്റവും കൂടുതല്‍ ഫോട്ടോഷൂട്ട് നടക്കുന്ന പ്രദേശങ്ങളിലൊന്നായ ഇവിടുത്തെ പ്രധാന ആകര്‍ഷണം വസന്തകാലത്തും വേനല്‍ക്കാലത്തുമുള്ള ഇവിടുത്തെ പച്ചപ്പാണ്. ശിശിരമാകുമ്ബോഴേക്കും ചുവപ്പ്, മഞ്ഞ, ഓറഞ്ച് നിറങ്ങളിലേക്ക് മാറുന്ന കാഴ്ചയും കണ്ണിന് കുളിര്‍മ നല്‍കുന്നതാണ്.

സ്ഥലം ആകര്‍ഷണീയമാണെങ്കിലും താഴേക്ക് തള്ളി നില്‍ക്കുന്ന പാറഭാഗം പൊട്ടലുള്ളതും ശക്തിയില്ലാത്തതുമാണ്. അതുകൊണ്ട് തന്നെ ഇവിടെ നില്‍ക്കുമ്ബോള്‍ അമിത ശ്രദ്ധ നല്‍കേണ്ടതായിട്ടുണ്ട്.

ജന്തുലോകത്തെ 'മഹാബലി' ഉപ്പുകുളത്തുമെത്തി

 


അലനല്ലൂര്‍: ജന്തുലോകത്തെ മഹാബലി എന്ന് വിശേഷണമുള്ള പാതാളത്തവള ഉപ്പുകുളത്തുമെത്തി. പൊന്‍പാറ വട്ടമലയിലെ അക്കതെക്കേതില്‍ മേരിയുടെ വീട്ടുമുറ്റത്ത് നിന്നാണ് കഴിഞ്ഞദിവസം പാതാള തവളയെ കണ്ടത്.


മേരിക്കും വീട്ടുകാര്‍ക്കും ജീവിയെ മനസ്സിലാകാതെ വന്നതോടെ അയല്‍വാസിയും അധ്യാപകനുമായ ജോസ് കുട്ടിയാണ് അതിഥിയെ തിരിച്ചറിഞ്ഞത്. മണ്ണിനടിയില്‍ ജീവിക്കുന്ന ഇവ വര്‍ഷത്തിലൊരിക്കല്‍ മാത്രമാണ് പുറത്തുവരുക. മണ്ണിനടിയിലുള്ള ചിതലുകളാണ് മുഖ്യആഹാരം.

മണ്‍സൂണ്‍ കാലത്ത് പ്രത്യുല്‍പാദനത്തിനായാണ് രണ്ടാഴ്ചയോളം ഇവ പുറത്തേക്ക് വരുന്നത്. 'നാസികബാത്രച്ചസ് സഹ്യാഡ്രെന്‍സിസ്' എന്ന ശാസ്ത്രനാമമുള്ള പര്‍പ്പിള്‍ ഫ്രോഗ് പന്നിമൂക്കന്‍ തവള, കുറവന്‍, മാവേലിത്തവള, പാതാള്‍ തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു.

ജീവിച്ചിരിക്കുന്ന ഫോസിലായാണ് ഇവയെ കണക്കാക്കുന്നത്. സഹ്യപര്‍വതനിരകളില്‍ മാത്രം കാണപ്പെടുന്ന ഇവയെ നിരവധി തവണ സൈലന്‍റ് വാലിയുടെ പല ഭാഗങ്ങളിലായി കാണപ്പെട്ടിട്ടുണ്ട്.

അറബിക്കടലിന് നടുവിൽ തലയെടുപ്പോടെ മുരുട് ജൻജീര കോട്ട

 


നമ്മുടെ സ്വന്തം ഭാരതം എന്നും വിസ്മയങ്ങളുടെ നാടാണ്. ഒരുപക്ഷേ മറ്റേതൊരു രാജ്യത്തുള്ളതിനെക്കാളും മനോഹരവും അത്ഭുതവും നിറഞ്ഞ നിരവധി ചരിത്ര സ്മാരകങ്ങൾ നമ്മുടെ ഭാരതത്തിൽ തന്നെയാണുള്ളത് എന്ന് നിസ്സംശയം പറയാം. ഓരോ ചരിത്ര സ്മാരകങ്ങളുടെയും നിർമ്മിതികൾ നമ്മെ അതിശയിപ്പിക്കും എന്ന് തീർച്ച. അത്തരത്തിലൊരു നിർമ്മിതിയെയാണ് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. അറബിക്കടലിന് നടുവിൽ തലയെടുപ്പോടെ നിൽക്കുന്ന മുരുട് ജൻജീര കോട്ടയാണ് താരം.


നിരവധി ചരിത്രമുഹൂർത്തങ്ങൾക്കും യുദ്ധങ്ങൾക്കും സാക്ഷ്യം വഹിച്ച ഈ കോട്ട മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ മുരുടിലാണ് സ്ഥിതിചെയ്യുന്നത്. ജൽ ദുർഗ്‌ കോട്ട എന്ന പേരിലും ഈ കോട്ട അറിയപ്പെടുന്നു. മുംബൈയിൽ നിന്നും 165 കിലോമീറ്റർ അകലെയുള്ള മുരുടിൽ നിന്ന് നോക്കിയാൽ കാണുന്ന ദ്വീപിലാണ് ഇന്ത്യയിലെ ഏറ്റവും ബലമേറിയ കോട്ട എന്നറിയപ്പെടുന്ന ജൻജീര കോട്ട കാണാൻ സാധിക്കുക. ദ്വീപിലാണ് സ്ഥിതിചെയ്യുന്നതെങ്കിലും ഒറ്റ നോട്ടത്തിൽ കടലിൽ ഉയർന്നു വന്ന കോട്ട എന്നാണ് തോന്നുക.




കോട്ടയുടെ പേരായ ജൻജീര എന്നത് ഒരു അറബി പദം എന്നാണ് പറയുന്നത്. കൊങ്കണി ഭാഷയുമായും ഈ പദത്തിന് ബന്ധമുണ്ട്.

പതിനഞ്ചാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഈ കോട്ടയ്ക്ക് ഏതൊരു തരത്തിലുള്ള അക്രമങ്ങളെയും പ്രതിരോധിക്കാൻ ഉള്ള ശേഷിയുണ്ട്. തിരമാലകളിൽ നിന്നും രക്ഷ നേടാൻ 40 അടി ഉയരമുള്ള മതിലുകൾ ആണ് പണിതിരിക്കുന്നത്.

മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ആൾക്കാർ ആണ് ആദ്യമായി ഇവിടെ ഒരു കോട്ട നിർമ്മിക്കുന്നത്. കടൽകൊള്ളക്കാരുടെ അക്രമങ്ങളിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയാണ് അവർ ഇത്തരത്തിലൊരു കോട്ട നിർമ്മിക്കുന്നത്. ശേഷം അഹമ്മദാബാദ് ഭരണാധികാരിയായിരുന്ന നൈസാം ഷാഹി സുൽത്താൻ ഇത് പിടിച്ചെടുക്കുകയും അതിനായി തന്നെ സഹായിച്ച അറബികൾക്കും മറ്റും കോട്ടയുടെ ചുമതല നൽകുകയും ചെയ്തു.               

കോട്ടയിലെ വൃത്താകൃതിയിൽ ഉള്ള 19 പോർച്ചുകൾ ആണ് എടുത്ത് പറയേണ്ട മറ്റൊരു ആകർഷണം. ശത്രുക്കളെ തുരത്താൻ ഉപയോഗിച്ചിരുന്ന 572 പീരങ്കികളിൽ മൂന്നെണ്ണം ഇന്നും ഇവിടെ സൂക്ഷിച്ചിരിക്കുന്നു. ഈ പീരങ്കികൾക്ക് 12 കിലോമീറ്റർ ദൂരത്തേക്ക് വരെ വെടിയുതിർക്കാൻ സാധിക്കും.






   കോട്ടയുടെ വിശേഷങ്ങൾ പറയുമ്പോൾ കോട്ടയ്ക്കുള്ളിലെ ശുദ്ധജലം തരുന്ന രണ്ട് കുളങ്ങളെയും മറക്കാൻ പാടില്ലല്ലോ. ഇപ്പോഴും കടലിന് നടുവിലെ കോട്ടയിലെ ഈ ശുദ്ധജലകുളങ്ങൾക്ക് പിന്നിലെ രഹസ്യം കണ്ടെത്താൻ ആയിട്ടില്ല

മഴക്കാലത്ത് ഇവിടേക്കുള്ള യാത്രകൾ ഒഴിവാക്കുന്നത് നല്ലതാണ്. എന്തെന്നാൽ മഴക്കാലങ്ങളിൽ വലിയ തിരമാലകൾ ഉണ്ടാവാൻ സാധ്യതയുണ്ട്. ഇത് അപകടങ്ങൾക്ക് കാരണമാകും.



മുരുടിൽ നിന്നും ബോട്ട് മാർഗം വഴിയാണ് ഈ കോട്ടയിലെത്താൻ സാധിക്കുക. ഏകദേശം രണ്ടുമണിക്കൂർ കാണാൻ ഉള്ള കാഴ്ചകളുമായി ഇന്ത്യയിലെ ഏറ്റവും ബലമേറിയ കോട്ട നിങ്ങൾക്കായി കാത്തിരിക്കുന്നു.




ഭാരതത്തിലെ ജീവിക്കുന്ന മമ്മി

 


ഏതൊരു സഞ്ചാരിയും ഒരിക്കൽ എങ്കിലും സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ഒരു സ്ഥലമാണ് ഹിമാലയം. കാണുന്ന ഓരോ കാഴ്ചകളും അത്ഭുതമായി തോന്നുന്നതിനാൽ ആണ് ഇവിടെ വരാനും സമയം ചിലവഴിക്കാനും പലരും ആഗ്രഹിക്കുന്നത്.


ഹിമാലയ യാത്രകളിൽ മറക്കാതിരിക്കണം സ്പിതി വാലിയിലെ ജീവിക്കുന്ന മമ്മിയുടെ ക്ഷേത്രം. ഹിമാചൽപ്രദേശിലെ കാസാ ജില്ലയിലെ ഗ്യൂ ഗ്രാമത്തിലാണ് ഏകദേശം 500 വർഷങ്ങൾ പഴക്കമുള്ള മമ്മിയെ കാണാൻ സാധിക്കുക. 15-)o നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ബുദ്ധമത സന്യാസിയായിരുന്ന സാംഗ ഡെഞ്ചിൻ എന്ന വ്യക്തിയുടെ ശരീരമാണ് ഇവിടെ മമ്മിയാക്കി സൂക്ഷിച്ചിരിക്കുന്നത്. ഒരു ചില്ലുകൂടാരത്തിനുള്ളിൽ സുരക്ഷിതമാണ് മമ്മി. മമ്മിയുടെ നഖം, പല്ല്, മുടി എന്നിവ ഇപ്പോഴും ജീവിച്ചിരിക്കുന്ന ഒരാളുടെ പോലെ തോന്നിപ്പിക്കുന്നതാണ്. ഒരു കെമിക്കലിന്റെയും സഹായമില്ലാതെ ഇപ്പോഴും ഈ ബുദ്ധസന്യാസിയുടെ ശരീരം കേടുകൂടാതെ ഇരിക്കുന്നത് അത്ഭുതം തന്നെയാണ്. ബുദ്ധ സന്യാസിയുടെ ശക്തിയുടെ ഫലമായാണ് ഇതിപ്പോഴും കേടുകൂടാതെ ഇരിക്കുന്നതെന്നാണ് വിശ്വാസികൾ പറയുന്നത്.




1975ൽ നടന്ന ഒരു ഭൂമികുലുക്കത്തിൽ ആണ് ബുദ്ധ സന്യാസിയുടെ ശരീരം കണ്ടെത്തുന്നത്. കുറച്ച് വർഷങ്ങളുടെ പഴക്കം മാത്രമാണ് തോന്നിയതെങ്കിലും തുടർന്നുള്ള വിശദമായ പഠനങ്ങൾക്ക് ശേഷമാണ് ഇതൊരു മമ്മിയാണെന്നും 500 വർഷങ്ങൾ പഴക്കമുണ്ടെന്നും മനസിലാക്കുന്നത്. മമ്മിയെ മഞ്ഞിനടിയിൽ നിന്നും ലഭിച്ചപ്പോൾ അതിൽ നിന്നും രക്തം വന്നിരുന്നു എന്നും പറയുന്നു.



ബുദ്ധമതവിശ്വാസ പ്രകാരം ശരീരം മമ്മിയാക്കുന്ന പതിവ് ഇല്ല. എന്നാൽ എന്തുകൊണ്ടാണ് ഈ ബുദ്ധ സന്യാസിയുടെ ശരീരം മമ്മിയാക്കിയത് എന്നത് സംശയം തന്നെ. അതേ സമയം അദ്ദേഹം ജീവിച്ചിരുന്ന സമയങ്ങളിൽ ഈ പ്രദേശത്ത് തേളിന്റെ ശല്യം കൂടുതൽ ആയിരുന്നെന്നും തേളുകളെ ഒഴിവാക്കാൻ ആയി ഇദ്ദേഹം ഗാഢമായ തപസ് ആരംഭിക്കുകയും അതേ അവസ്ഥയിൽ സമാധിയാകുകയും ചെയ്തു എന്നാണ് പറയുന്നത്. തേളുകൾ ഈ മലയിറങ്ങി പോയതും പറയേണ്ടത് തന്നെ.ജീവിക്കുന്ന മമ്മിയെ കാണാൻ നിരവധിയാളുകൾ ആണ് ഇവിടെ വർഷംതോറും എത്തുന്നത്.

കണ്ടാല്‍ നല്ല ഭംഗിയുള്ള ജീവികള്‍. പക്ഷെ അപകടം പതിയിരിപ്പുണ്ട്

 


കരയിലും വെള്ളത്തിലും ജീവിക്കുന്ന ഒരുപാട് ചെറുതും വലുതുമായ ജീവികൾ നമുക്ക് സുപരിചിതമാണ്. അതിൽ കരയിലും വെള്ളത്തിലുമായി ഒരുപോലെ ജീവിക്കുന്ന ഒത്തിരി ജീവജാലങ്ങളെയും നമുക്കറിയാവുന്നതാണ്. ഇവയിൽ പലതും മനുഷ്യന്റെ ശരീരത്തിനും ആരോഗ്യത്തിനും ജീവനും ഭീഷണയാകുന്ന ചിലതുണ്ട്. വളരെ ഉയർന്ന തരത്തിൽ വിഷം ശരീരത്തിൽ കൊണ്ട് നടക്കുന്നതും എന്നാൽ കാണുമ്പോൾ വലുപ്പത്തിൽ ചെറുതുമായ ഒരുപാട് ജീവികൾ വെള്ളത്തിലും കരയിലുമായി ജീവിക്കുന്നുണ്ട്.എന്നാൽ ഒട്ടുമിക്ക ആളുകൾക്കും അത്ര കണ്ടു തന്നെ പരിചയമില്ലാത്ത ജീവികളാണ് സുതാര്യജീവികൾ. അതെ സുതാര്യ ജീവികൾ. ഇവയെ കുറിച്ചുള്ള അറിവ് നിങ്ങൾക്ക് വളരെ പരിമിതമായിരിക്കും. എന്താണ് ഇവയെന്ന് നോക്കാം.


സുതാര്യമെന്നാൽ അതിന്റെ ഉൾഭാഗം നമ്മുടെ കണ്ണുകൾ കൊണ്ട് കാണാൻ കഴിയുന്നത്. അതായത് ഒരു ഭാഗത്തു നിന്ന് ലൈറ്റ് അടിച്ചാൽ മറുഭാഗത്ത് കാണാം. ഇത്തരത്തിൽ സുതാര്യ ജീവികളുണ്ട്. ഇവ പ്രധാനമായും കാണുന്നത് വെള്ളത്തിലാണ്. ഒട്ടുമിക്കതും കടലിനടിയിൽ കാണപ്പെടുന്നു എന്നതാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഇത്തരം ജീവികളുടെ ഉൾഭാഗത്തുള്ള എല്ലാ ഞരമ്പുകളും മറ്റു അവയവങ്ങളുമെല്ലാം നമുക്ക് പുറത്തു നിന്നു നോക്കിയാൽ കാണാവുന്നതാണ്. ചില ജീവികൾ പ്രസവിക്കുന്നത് വരെ നമുക്ക് കാണാൻ കഴിയുമത്രേ. ഉദാഹരണത്തിന് ബോക്സ് ജെല്ലി ഫിഷ്. ഇതൊരു സുതാര്യമായ മത്സ്യമാണ്. ഇവ പ്രധാനമായും കാണപ്പെടുന്നത് ഓസ്‌ട്രേലിയയിലാണ്. ഇവ മനുഷ്യരുടെ ജീവനു ഭീഷണി ആയതിനാൽ ഇത്തരം മൽസ്യങ്ങൾ ഉള്ള ഭാഗത്തേക്ക് ആളുകൾ പോകുന്നത് ഓസ്‌ട്രേലിയൻ ഗവൺമെന്റ് വിലക്കേർപ്പെറ്ത്തിയിട്ടുണ്ട്. അതിനർത്ഥം ഇത്തരം മീനുകളുടെ ഉള്ളിൽ എത്രത്തോളം അപകടകാരിയായ വിഷമാണ് അടങ്ങിയിട്ടുള്ളത് എന്ന് ചിന്തിച്ചു നോക്കുക. കൂടാതെ ഇവിടെ ഈ മത്സ്യങ്ങൾ മൂലം വർഷത്തിൽ പത്തു മരണങ്ങൾ വരെ സംഭവിക്കാറുണ്ട് എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

അടുത്തതായി ഗ്ലാസ് ക്യാറ്റ് ഫിഷ്. പേരിൽ തന്നെയുണ്ട് അതൊരു സുതാര്യമാണ് മൽസ്യം തന്നെയാണ് എന്നുള്ളത്. ഇവ കൂടുതലായും കാണപ്പെടുന്നത് തായ്‌ലൻഡിലാണ്. സാധാരണയായി സുതാര്യമായ മത്സ്യങ്ങൾക്ക് എല്ലുകൾ അഥവാ മുള്ളുകൾ ഉണ്ടായിരിക്കില്ല. എന്നാൽ മറ്റു സുതാര്യ ജീവികളിൽ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്നത് ഇതിന്റെ ശരീരത്തിനുള്ളിൽ മുള്ളുകൾ ഉണ്ട് എന്നതാണ്. ഇവരുടെ ജീവിത കാലയളവ് അഞ്ചു വർഷം വരെയാണ്. ഇവയുടെ നീളം എന്ന് പറയുന്നത് 5 ഇഞ്ചാണ്. ഇവയെ കാണാൻ അതി മനോഹരമായതിനാൽ തായ്‌ലന്റുകാർ ഇവയെ വീടുകളിൽ വളർത്തി വരുന്നു. ഇത് പോലെ വ്യത്യസ്ഥമായ വിവിധ രാജ്യങ്ങളിൽ വസിക്കുന്ന സുതാര്യ ജീവികൾ ഇനിയുമുണ്ട്. 

Friday 11 September 2020

BUTTERFLY

 


Pic : Dijin Sivadas

The butterfly is a flying flower, The flower a tethered butterfly. Just living is not enough," said the butterfly, "one must have sunshine, freedom and a little flower." Love is like a butterfly: It goes where it pleases and it pleases wherever it goes.

കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ് ടു ലണ്ടന്‍;18 രാജ്യങ്ങള്‍ കണ്ട് ഒരു ബസ് യാത്ര

 കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ് ടു ലണ്ടന്‍;18 രാജ്യങ്ങള്‍ കണ്ട് ഒരു ബസ് യാത്ര, പദ്ധതി 2021ല്‍



യാത്രാപ്രേമികളുടെ സ്വപ്ന യാത്രാ പദ്ധതിക്ക് ഇനി മാസങ്ങളുടെ കാത്തിരിപ്പ് മാത്രം. എന്തായിരിക്കും ആ സ്വപ്ന പദ്ധതിയെന്നാവും എല്ലാവരും ചിന്തിക്കുന്നത്. മറ്റൊന്നുമല്ല. ബ്രിട്ടന്റെ തലസ്ഥാനമായ ലണ്ടനില്‍ നിന്നും ഇന്ത്യയുടെ തലസ്ഥാനമായ ദില്ലിയിലേക്കൊരു ബസ് സര്‍വീസ്. കേള്‍ക്കുമ്ബോള്‍ ഒരു ഭാവനയാണെന്ന് തോന്നുമെങ്കിലും സംഭവം യാഥാര്‍ത്ഥ്യമാകുന്ന പദ്ധതിയാണ്.

കൊവിഡ് പ്രതിസന്ധി എത്രയും പെട്ടെന്ന് നമ്മളെ വിട്ടുപോയാല്‍ അടുത്ത വര്‍ഷം, അതായത് 2021ഓടെ പദ്ധതി ആരംഭിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത വര്‍ഷം ഡല്‍ഹിയില്‍ നിന്നും ലണ്ടനിലേക്ക് ബസ് യാത്ര എന്നാണ് ഹരിയാനയിലെ ഗുരുഗ്രാമിലുള്ള അഡ്വഞ്ചെഴ്‌സ് ഓവര്‍ലാന്‍ഡ് എന്ന ടൂറിസ്റ്റ് കമ്ബനിയുടെ പ്രഖ്യാപനം.എഴുപതു ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന യാത്രയില്‍ 18 രാജ്യങ്ങളിലൂടെ ബസ് കടന്നുപോകും.

മൊത്തം 20,000 കിലോമീറ്റര്‍ റോഡ് യാത്രയാണ് ഇത്. 'ബസ് ടു ലണ്ടന്‍' എന്നാണു ഈ സംരംഭത്തിന് പേരിട്ടിരിക്കുന്നത്. ഇതിനായി വെബ്സൈറ്റും ഇവര്‍ തുറന്നിട്ടുണ്ട്. മ്യാന്‍മര്‍, തായ്‌ലന്‍ഡ്, ലാവോസ്, ചൈന, കിര്‍ഗിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്‍, കസാക്കിസ്ഥാന്‍, റഷ്യ, ലാറ്റ്വിയ, ലിത്വാനിയ, പോളണ്ട്, ചെക്ക് റിപ്പബ്ലിക്, ജര്‍മനി, നെതര്‍ലാന്റ്‌സ്, ബെല്‍ജിയം, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലൂടെയാണ് ബസ് കടന്നുപോവുക.

ഈ യാത്ര യാതാര്‍ത്ഥ്യമാകുന്നതോടെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിലും ലിംക ബുക്ക് ഓഫ് റെക്കോര്‍ഡിലും നേടുമെന്നാണ് അഡ്വഞ്ചേഴ്‌സ് ഓവര്‍ ലാന്‍ഡ് എന്ന യാത്രാ കമ്ബനിയുടെ സ്ഥാപകര്‍ പറയുന്നത്. സജ്ജയ് മദാനും തുഷാര്‍ അഗര്‍വാളുമാണ് ഇതിന്റെ സ്ഥാപകര്‍. 20,000 കിലോ മീറ്റര്‍ സഞ്ചരിച്ച്‌ ദില്ലയില്‍ എത്തുന്ന ബസില്‍ യാത്രക്കാര്‍ക്ക് മുഴുനീളെ ടിക്കറ്റ് എടുക്കാന്‍ സാധിക്കും. അല്ലെങ്കില്‍ നാല് സെക്ടറുകളിലായി തിരിച്ചിട്ടുള്ള ഏതെങ്കിലും ഒരു സെക്ടറി മാത്രമായും യാത്ര ചെയ്യാം.

20 യാത്രക്കാരായിരിക്കും ബസുകളിലുണ്ടാവുക. മുഴുനീളെ യാത്ര ചെയ്യുന്നവര്‍ക്കായിരിക്കും സീറ്റ് നല്‍കുന്നതില്‍ പ്രാധാന്യം നല്‍കുക. ചൈനീസ് വന്‍മതില്‍ ലോകാത്ഭുതങ്ങളില്‍ ഒന്നായ ചൈനയുടെ വന്‍മതിലും മറ്റു പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളും ഉള്‍ക്കൊള്ളിച്ചായിരിക്കും യാത്ര. ഡല്‍ഹിയില്‍ എത്തുന്നതിന് മുമ്ബ് തായ്‌ലാന്‍ഡും മ്യാന്‍മറിലെ പഗോഡാസും സന്ദര്‍ശിക്കാന്‍ യാത്രക്കാരെ അനുവദിക്കും. അതേസമയം, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ ഒഴിവാക്കിയാണ് ബസ് യാത്ര ചെയ്യുക. എല്ലാം കമ്ബനി യാത്രയിലെ എല്ലാ കാര്യങ്ങളും കമ്ബനി ഏറ്റെടുത്ത് നടത്തും. ഇംഗ്ലീഷ് സംസാരിക്കുന്ന ഗൈഡ് യഥാസമയവും ബസില്‍ ഉണ്ടാവും.

സുരക്ഷിതവും ആഡംബര പൂര്‍ണവുമായ ബസായിരിക്കും യാത്രയ്ക്ക് ഉപയോഗിക്കുക. ടിക്കറ്റ് തുക ഒരാള്‍ക്ക് മുഴുനീളെ യാത്ര ചെയ്യാന്‍ 15 ലക്ഷം രൂപയായിരിക്കും കമ്ബനി ചാര്‍ജ് ചെയ്യുക. ഇതില്‍ ഭക്ഷണവും വിസ ചാര്‍ജും, ബോര്‍ഡര്‍ ക്രോസിംഗ്, എന്നിവ ഉള്‍പ്പെടും. രണ്ട് പേര്‍ക്ക് താമസിക്കാവുന്ന ഒരു ഹോട്ടല്‍ മുറിയും കമ്ബനി ഒരുക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്

കടലിന്റെ അടിയിൽ ചെന്ന് ടൈറ്റാനിക്കിനെ കാണാം

 കടലിന്റെ അടിയിൽ ചെന്ന് ടൈറ്റാനിക്കിനെ കാണാം, പത്തു ദിവസം നീണ്ടുനിൽക്കുന്ന യാത്ര പോകാം


മഞ്ഞുമലയിൽ ഇടിച്ച് കടലിന്റെ ആഴങ്ങളിലേക്ക് താഴ്ന്നിറങ്ങിയ ടൈറ്റാനിക്, ഇന്നും സങ്കടകരമായ ഒരോർമയാണ്. 1985 ൽ അവശിഷ്ടങ്ങൾ കണ്ടെത്തുന്നതുവരെ ടൈറ്റാനിക് എന്ന കപ്പലും അതിന്റെ വിശേഷങ്ങളും കഥകൾ മാത്രമായിരുന്നു. ടൈറ്റാനിക് എന്ന പേരിൽ ഹോളിവുഡ് സിനിമ ഇറങ്ങിയപ്പോഴും നമ്മളിൽ പലരും ആഴങ്ങളിൽ മയക്കത്തിലാണ്ടുകിടക്കുന്ന കപ്പലിനെ ഒരു നോക്കു കാണാൻ ആഗ്രഹിച്ചിട്ടുണ്ടാകും. എങ്കിൽ ഇപ്പോൾ, 35 വർഷത്തിനുശേഷം, ഓഷ്യൻ ഗേറ്റ് ടൈറ്റാനിക് സർവേ എക്സ്പ്ലോർ എന്ന കമ്പനി ടൈറ്റാനിക്കിനെ നേരിട്ടു കാണാൻ അവസരമൊരുക്കുന്നു.

അടുത്ത വർഷം മുതൽ നിങ്ങൾക്ക് അത്യാധുനിക സജ്ജീകരണങ്ങളുള്ള സബ്‌മെർസിബിൾ റെക്ക് സൈറ്റിലേക്ക് ഇറങ്ങാനും ആധുനിക ചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ കപ്പലിന്റെ അവശിഷ്ടങ്ങൾ കാണുവാനും സാധിക്കും.

ടൈറ്റാനിക് നേരിട്ട് കാണണമെങ്കിൽ, മുൻ‌കൂട്ടി ആസൂത്രണം ചെയ്യേണ്ടതുണ്ട്. അതിന് ആദ്യം ഒരു മിഷൻ സ്പെഷലിസ്റ്റ് ആകണം. മുഴുവൻ യാത്രയ്ക്കും കൂടി ഏകദേശം 125,000 ഡോളർ നൽകേണ്ടിവരും. ചെലവ് ഭീമമാണെങ്കിലും ഓഷ്യൻ‌ഗേറ്റ് വാഗ്ദാനം ചെയ്യുന്നത് അസാധ്യമായ ഒരു അനുഭവമാണ്.

ഇൗ യാത്ര ന്യൂഫൗണ്ട് ലാൻഡിലെ സെന്റ് ജോൺസിൽനിന്ന് ആരംഭിക്കുന്നു, അവിടെനിന്ന് നിങ്ങൾ ഡൈവ് സപ്പോർട്ട് കപ്പലിൽ കയറും. അവിടെ സന്ദർശകർക്കായി നിരവധി മിഷൻ ബ്രീഫുകൾ സംഘടിപ്പിച്ചിട്ടുണ്ട്. കപ്പൽ തകർന്ന സൈറ്റിലേക്ക് പോകുമ്പോൾ വേണ്ട സുരക്ഷാ പരിശീലനവും മറ്റും നൽകും. മൂന്നാം ദിവസം, നിങ്ങൾ വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിൽ ടൈറ്റാനിക്കിന് മുകളിൽ എത്തും. യഥാർഥ അനുഭവം ആരംഭിക്കുന്നത് അവിടെ നിന്നാണ്. ടൈറ്റാനിക് കാണാനുള്ള ഓരോ മുങ്ങലും ആറ് മുതൽ എട്ട് മണിക്കൂർ വരെ നീളും; മറ്റ് കാഴ്ചകൾക്കായി മൂന്നു മണിക്കൂറും. ഏകദേശം പത്ത് ദിവസം നീണ്ടുനിൽക്കുന്ന യാത്രയാണിത്.

ഓരോ മിഷൻ സ്പെഷലിസ്റ്റിനും ഒരു സ്വകാര്യ മുറി ഉണ്ടായിരിക്കും. ഡൈവ് സപ്പോർട്ട് കപ്പലുകൾ മികച്ച സൗകര്യങ്ങളും കാര്യക്ഷമതയും ഇണക്കിയായാണ് നിർമിച്ചിരിക്കുന്നത്. ആവശ്യമായ ഭക്ഷണവും മറ്റും ഡൈവ് സപ്പോർട്ട് കപ്പലിൽ സൂക്ഷിക്കാം. സെന്റ് ജോൺസിലേക്കുള്ള നിങ്ങളുടെ വിമാന നിരക്ക് നേരത്തേ പറഞ്ഞ നിരക്കിൽ ഉൾപ്പെടുത്തിയിട്ടില്ല.

സിനിമയിലും ചിത്രങ്ങളിലുമല്ലാതെ ടൈറ്റാനിക്കിനെ അടുത്തറിയാനുള്ള ഒരു അവസരമാണ് ഇത്. ചരിത്രത്തിൽ ഇടം നേടിയ അമൂല്യ കപ്പലിന്റെ വിശേഷങ്ങൾ നേരിട്ടറിയാൻ വിനോദസഞ്ചാരികൾക്ക് അടുത്ത വർഷം മുതൽ സാധിക്കും.


Divided by religion, united by Kochi ❤️

 


Our city has been home to people from so many religions, from so many parts of the world for centuries. That is why it is one of the most cosmopolitan cities in the country. 😍


A picture before the Covid era ...

Photo courtesy : Civi Varghese

Special thanks to Kochi Next 

Wednesday 2 September 2020

രാജകുമാരന്റെ മേഴ്‌സിഡസിൽ കൂടുകൂട്ടി; കുഞ്ഞിനെ വിരിയിച്ച് പ്രാവ്

 


ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് അല്‍ മക്തൂം രാജകുമാരന്റെ മേഴ്‌സിഡസ് എസ്.യു.വി കാറിൽ പ്രതീക്ഷിക്കാതെയാണ് ആ അതിഥികളെത്തിയത്. എന്നാൽ അനുവാദം ചോദിക്കാതെയെത്തിയ അവരെ രാജകുമാരൻ കൈവിട്ടില്ല. എങ്ങുനിന്നോ എത്തിയ പ്രാവുകളായിരുന്നു അത്. മേഴ്സിഡസിൽ കൂടുവെച്ച് മുട്ടയിട്ട പ്രാവ് വാർത്തകളിൽ നിറഞ്ഞിരുന്നു.


ഇപ്പോഴിതാ കാറിനു മുകളിലുണ്ടാക്കിയ കൂട്ടില്‍ വിരിഞ്ഞ പ്രാവിന്‍ കുഞ്ഞുങ്ങള്‍ ചിറക് മുളച്ച് പറന്നിരിക്കുകയാണ്. പക്ഷിക്കുഞ്ഞുങ്ങള്‍ക്ക് അമ്മക്കിളി ഭക്ഷണം നല്‍കുന്നതും ഇവ കാറില്‍ നിന്നും പറന്നകലുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്.

കിളിക്കൂട് ശ്രദ്ധയില്‍ പെട്ട രാജകുമാരന്‍ കാറ് ഒരു മാസത്തോളമായി കാറ് ഉപയോഗിക്കാതെ പ്രാവിനായി മാറ്റിവെച്ചിരിക്കുകയായിരുന്നു.

Tuesday 25 August 2020

ഐകോഗ്രാഹ : 'സൂയിസൈഡ് ഫോറെസ്റ്റ്'

 ഈ വനത്തില്‍ പോയവരാരും തിരിച്ചെത്തിയിട്ടില്ല.!! ഉള്ളില്‍ പ്രവേശിക്കുന്നവരെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ജപ്പാനിലെ ഘോരവനത്തെക്കുറിച്ചു അറിയാം



ഈ വനത്തില്‍ പോയവരാരും തിരിച്ചെത്തിയിട്ടില്ല, ഉള്ളില്‍ പ്രവേശിക്കുവരെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ജപ്പാനിലെ ഘോരവനം പേര് 'ഐകോഗ്രാഹ' മരങ്ങള്‍ തിങ്ങിനിറഞ്ഞു നില്‍ക്കുന്ന ഈ വനത്തില്‍ മൃഗങ്ങളെയോ പക്ഷികളെയോ കാണുന്നത് തന്നെ വിരളമാണ്. ഈ വനത്തിനു മറ്റൊരു പേര് കൂടിയുണ്ട് 'സൂയിസൈഡ് ഫോറെസ്റ്റ്' അഥവാ 'ആത്മഹത്യാ' വനം.


ഈ വനത്തെ എന്തുകൊണ്ട് അങ്ങനെ വിളിക്കുന്നു എന്നതാണ് പ്രധാന പ്രശ്നം, ഈ വനത്തില്‍ ഓരോ വശവും നൂറുകണക്കിന് ആളുകളാണ് മരണപ്പെടുന്നത്.

ആരെങ്കിലും ഈ വനത്തില്‍ പ്രവേശിച്ചാല്‍ അവരുടെ മനസിനെ ഏതോ അദൃശ്യ ശക്തി നിയന്ത്രിച്ച്‌ ആത്മഹത്യ ചെയ്യിക്കുമാത്രേ.


ഈ സ്ഥലത്തെ പോലീസ് ഒരു സൂയിസൈഡ് പ്രിവന്‍ഷന്‍ സ്‌ക്വാഡ് തന്നെ രൂപീകരിച്ചിട്ടുണ്ട്. ഒരു പോലീസുകാരന്‍ പറയുന്ന അനുഭവം ഇങ്ങനെ.



'ഇവിടെ ഇത് അന്വേഷിക്കുവാന്‍ കുറയെ പോലീസുകാര്‍ പോയെന്നും കൂടെയുണ്ടായിരുന്ന പോലീസുകാരന്‍ രാത്രി ടെന്റില്‍ നിന്ന് എഴുന്നേറ്റ്റ്റ് കട്ടില്‍ പോയി ആത്മഹത്യ ചെയ്തു എന്നതുമാണ്'



ഈ കാടിനു മറ്റൊരു പ്രതേകഥ കൂടിയുണ്ട് ഇവിടെ വടക്കുനോക്കി യന്ത്രമോ ഫോണോ ഒന്നും പ്രവര്‍ത്തിക്കില്ല എന്നുള്ളതാണ്. അതുകൊണ്ട് തന്നെ കട്ടിലകപ്പെട്ടാല്‍ പുറത്തു കടക്കുക ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇവിടെ തൂങ്ങി മരിക്കുന്ന ആളുകള്‍ക്ക് ഒരു പ്രതേകഥ കാണാന്‍ സാധിക്കും, തൂങ്ങിമരിച്ച്‌ കിടക്കുന്നവുടെ കാലുകള്‍ നിലത്തു ചവിട്ടിയായിരിക്കും നില്‍ക്കുന്നത് എന്നും പറയപ്പെടുന്നു.

കാല്‍ നിലത്തു കുത്തിയാല്‍ തൂങ്ങിമരിക്കുക എന്നത് അസാധ്യമായ കാര്യമാണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണല്ലോ. തൂങ്ങിമരിച്ചിട്ടുള്ള ആളുകളുടെ ഫോട്ടോകളില്‍ അത് വ്യകത്മാണ്. ഓരോ വര്‍ഷവും നിരവധി മൃതദേഹങ്ങളും മൃതദേഹാവശിഷ്ടങ്ങളുമാണ് പോലീസ് ഇവിടെ നിന്നും കണ്ടെടുക്കുന്നത്, കണ്ടെടുക്കുന്നവ കൂടാതെ തന്നെ നിരവധി മൃതദേഹങ്ങള്‍ മൃഗങ്ങള്‍ ഭക്ഷണമാക്കുന്നതായും മണ്ണിലടിയുന്നതായും കണ്ടെത്തിയിട്ടുണ്ട്.





ഈ കാടിനെ ആസ്പദമാക്കി നിര്‍വാധി സിനിമകള്‍ ഇറങ്ങിയിട്ടുണ്ട് ഉള്‍വനത്തില്‍ പ്രവേശിച്ചാലാണ് കൂടുതല്‍ പ്രശ്നമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.1990 ന് മുന്‍പ് വര്‍ഷത്തില്‍ 30 ആളുകള്‍ ആത്മഹത്യ ചെയ്തിരുന്ന ഈ വനത്തില്‍ 2004 ന് ശേഷമുള്ള കണക്കുകളില്‍ പ്രതിവര്‍ഷം 100 ല്‍ അധികം ആളുകള്‍ മരിക്കുന്നുണ്ട്.

ബ്രിട്ടീഷ് ഫോട്ടോ ജേര്‍ണലിസ്റ്റായ റോബ് ഗില്‍ഹുലി തനിക്കുണ്ടായ ഒരനുഭവം വിവരിക്കുന്നതിങ്ങനെ.. ഒരു വലിയ മരച്ചുവട്ടില്‍ കട്ടിയുള്ള ഇലകള്‍ക്കിടയില്‍ ഗര്‍ഭപാത്രത്തില്‍ ഒരു കുട്ടി കിടക്കുന്നത് പോലെ ഒരു മൃതദേഹം ഞാന്‍ കണ്ടു. അയാള്‍ക്ക് ഏകദേശം 50 വയസ്സ് തോന്നിക്കുമായിരുന്നു'

ലോകത്തിന്റെ വിവിധ ഭഗത്ത് നിന്നും ആളുകള്‍ എന്തിനാണ് ആത്മഹത്യ ചെയ്യാന്‍ ഈ കാട് തേടി വരുന്നതെന്ന് ഇനിയും ആര്‍ക്കും പിടികിട്ടാത്ത കാര്യമാണ്. ലോകത്തിലെ ഏറ്റവും കൂടുതല്‍ ആളുകള്‍ ആത്മഹത്യ ചെയ്യുന്ന സ്ഥലവും ജപ്പാനാണെന്ന് മറ്റൊരു സത്യം, എന്തായാലും ചുരുളഴിയാത്ത നിരവധി രഹസ്യങ്ങളില്‍ ഈ കാടും അവശേഷിക്കുന്നു

Wednesday 19 August 2020

Government Rose Garden, Ooty

 

The Government Rose Garden (formerly known as the Jayalalithaa Rose Garden, Centenary Rose Park and Nootrandu Roja Poonga) is situated on the slopes of the Elk Hill in Vijayanagaram of Ooty town in Tamil Nadu ,

India at an altitude of 2200 meters.

The Rose Park was established at Vijayanagaram in Ooty town to commemorate the Centenary Flower Show in the Government Botanical Gardens, Udagamandalam in May 1995. The flowers are arranged in five curving terraces covering four hectares. The garden is maintained by the Tamil Nadu Horticulture Department.



Ooty has a unique tropical mountain climate, hence the garden has the ideal climatic conditions for growing roses. Temperature variation is low and the rainfall distribution is uniform, which results in a long flowering season. The garden is visited by thousands of tourists throughout the year, even in winter when it is not the flowering season.

The Government Rose Garden located in the heart of Ooty is one of the largest rose gardens in India and also a popular tourist attraction. The beautiful garden is spread across 10 acres of land and houses some of the largest collections of roses in the country including miniature roses, hybrid tea roses, floribunda, ramblers, black and green roses and many other unique varieties. The Rose Garden is not only a delight for the eyes and the senses but also a must-visit for those interested in horticulture.



Initially, when the gardens were developed, 1,919 varieties of roses with 17,256 rose plants were planted. Today there are more than 20,000 varieties of roses of 2,800 cultivars . It is one of the largest collections of roses in India.
The collection of roses includes Miniature Roses ,Ramblers, Hybrid Tea Roses , Yakimour,Polyanthas, Papagena, Floribunda and roses of unusual colours such as green and black. The varieties of rose plants planted here were assembled from different sources around the world.
The garden has been laid out with rose tunnels, pergolas and bowers with rose creepers. The slopes of the garden also features the Nila Maadam, an observation platform. From the Nila Maadam, tourists can observe the entire rose garden. The garden also features a statue of an angel amidst the roses.

Recognition

The rose garden received the Garden of Excellence Award for being the best rose garden in south Asia, from the World Federation of Rose Societies in May 2006, in Osaka ,Japan .
This garden is one of the 35 gardens worldwide to have received this award

നാട്ടുകോഴികള്‍ക്കൊപ്പം ചിക്കിച്ചികഞ്ഞ് കാട്ടുകോഴികളും

 

ചെറുവത്തൂര്‍: നാട്ടുകോഴികള്‍ക്കൊപ്പം ചിക്കിച്ചികഞ്ഞ് കാട്ടുകോഴികളും. പിലിക്കോട് എരവിലെ കെ.വി. പത്മനാഭ​െന്‍റ വീട്ടിലാണ് കോഴികള്‍ക്കൊപ്പം നാല് കാട്ടുകോഴികളും വളരുന്നത്. ഒന്നിച്ച്‌ നടക്കുകയും ഇരതേടുകയും ചെയ്യുമെങ്കിലും ഇടക്ക് ഇവ ഇടയും.


വളരെ ഉയരമുള്ള മരത്തിലേക്ക് പറക്കുകയും വേഗത്തില്‍ ഓടുകയും ചെയ്യും. വീടിനുസമീപത്തെ പിലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ കുറ്റിക്കാട്ടില്‍നിന്നാണ് ആദ്യമായി കാട്ട്​ പൂവന്‍കോഴി ഇവിടേക്ക് എത്തിയത്.

നാടന്‍ കോഴികളുമായി ഇണങ്ങുകയും ഇണചേരുകയും ചെയ്​തതിനെ തുടര്‍ന്നാണ് നാല് കുഞ്ഞുങ്ങള്‍ വിരിഞ്ഞത്. പരിചയമുള്ളവരൊഴികെ മറ്റ് ആരെ കണ്ടാലും ഇവ ഓടിയൊളിക്കും.

സാധാരണ കോഴികള്‍ക്കൊപ്പം തന്നെയാണ് ഇവ കഴിയുന്നതും. ധാന്യം, കിഴങ്ങ്, പഴങ്ങള്‍ എന്നിവയാണ് പ്രധാന ഭക്ഷണം.

Friday 14 August 2020

സുന്ദരപാണ്ഡ്യപുരം

 

ഓരോ യാത്രികന്റെയും യാത്രയില്‍ അവനൊരു ലക്ഷ്യസ്ഥാനം ഉണ്ടാകും ...ഇന്നത്തെ എന്റെ യാത്രയ്ക്ക് അങ്ങനെ ഒരു ലക്ഷ്യസ്ഥാനം ഉണ്ട് ...

അതെ പേരു സൂചിപികുന്നതുപോലെതന്നെ സുന്ദരമായ തമിഴ് കാര്‍ഷിക ഗ്രാമമാണ് 'സുന്ദരപാണ്ഡ്യപുരം'...
തിരുനെല്‍വേലി ജില്ലയില്‍ തെങ്കാശിയില്‍ നിന്നു 10 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ നമുക്ക് ഇ ഗ്രാമത്തില്‍ എത്തിച്ചേരാനാകും.

നഗരത്തിന്റെ മടിപിക്കുന്ന കാഴ്ചകളില്‍ നിന്നും കണ്ണിനും മനസിനും കുളിര്‍മ നല്‍കുന്ന ഒരിടം അതാണ് സുന്ദരപാണ്ഡ്യപുരം.തമിഴ് സിനിമ ഇന്‍ഡസ്ട്രിയുടെ ഇഷ്ട്ട ലൊക്കേഷന്‍ ആണ് ഇവിടം. സൂര്യകാന്തിപൂക്കള്‍ പൂര്‍ണ്ണ വളര്‍ച്ചയില്‍ കാണണമെങ്കില്‍ ഓഗസ്റ്റ് പകുതിയോടെ ഇവിടം സന്ദര്‍ശിക്കണം മണ്ണിന്റെ മാറില്‍ വിശ്രമമില്ലാതെ പണിയെടുത്തു ഒരു കൂട്ടം കര്‍ഷക കുടുംബങ്ങളുടെ സ്വര്‍ഗ്ഗതുല്യമായ ഭൂമി.

കണ്ണെത്താ ദൂരത്ത് നീണ്ടുകിടക്കുന്ന നെല്‍പ്പാടങ്ങളുടെയും സൂര്യകാന്തി പൂക്കളുടെയും കൃഷിപാഠങ്ങള്‍ ആണ് ഇവിടുത്തെ ആകര്‍ഷണം

ആ കുഞ്ഞുങ്ങള്‍ വിരിഞ്ഞു;

 

ദുബൈ: കഴിഞ്ഞയാഴ്​ച സോഷ്യല്‍ മീഡിയയിലെ താരം ഒരു ചെറുകിളിയായിരുന്നു. ദുബൈ കിരീടാവകാശിയും എക്​സിക്യൂട്ടീവ്​ കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ്​ ഹംദാ​െന്‍റ കോടികള്‍ വിലമതിക്കുന്ന ബെന്‍സില്‍ കൂടുകൂട്ടിയ കിളിയുടെ വീഡിയോ വൈറലായിരുന്നു. മുട്ടയിട്ട്​ അടയിരുന്ന ഈ കിളിയെ ശല്യപ്പെടുത്താതിരിക്കാന്‍ ബെന്‍സ്​ പുറത്തിറക്കാതിരുന്ന ശൈഖ്​ ഹംദാ​െന്‍റ മനസിനെ ലോകം മുഴുവന്‍ പുകഴ്​ത്തുകയും ചെയ്​തു.


ഇപ്പോഴിതാ ആ ചെറുകിളിയുടെ മുട്ടകള്‍ വിരിഞ്ഞിരിക്കുന്നു. രണ്ട്​ കുഞ്ഞിക്കിളികള്‍ ഉണ്ടായതി​െന്‍റ ദൃശ്യങ്ങള്‍ ശൈഖ്​ ഹംദാന്‍ തന്നെതാണ്​ ട്വിറ്ററിലൂടെ പങ്കുവെച്ചത്​. 80 സെക്കന്‍ഡ്​ ദൈര്‍ഘ്യമുള്ള വിഡിയോയില്‍ കുഞ്ഞുങ്ങള്‍ വിരിഞ്ഞതിന്​ മുന്‍പുള്ള ദൃശ്യങ്ങളും ശേഷമുള്ള ദൃശ്യങ്ങളും അമ്മക്കിളിയുടെ ലാളനയുമെല്ലാം കാണാം.

ചില സമയങ്ങളില്‍ ജീവിതത്തിലെ ചെറിയ കാര്യങ്ങള്‍ പോലും വിലമതിക്കാനാവാത്തതാണ്​ എന്ന കമ​േന്‍റാടെയാണ്​ ഹംദാന്‍ ഇത്​ ട്വിറ്ററില്‍ പോസ്​റ്റ്​ ചെയ്​തിരിക്കുന്നത്​.
മൃഗങ്ങളോടും പക്ഷികളോടും കരുണ കാണിക്കുന്നതിലൂടെ ഇതിനുമുമ്ബും കൈയടി നേടിയിട്ടുള്ള ഹംദാ​െന്‍റ പുതിയ വിഡിയോയും ലോകം ഏറ്റെടുത്തിരിക്കുകയാണ്​. ത​െന്‍റ പ്രിയ വാഹനമായ മെഴ്​സിഡസ്​ ബെന്‍സ്​ ജി63​െന്‍റ ബോണറ്റില്‍ കൂടു കൂട്ടിയ കിളിയെ ആരും ശല്യപ്പെടുത്തരുമെന്നും ഹംദാന്‍ നിര്‍ദേശിച്ചിരുന്നു.

Thursday 13 August 2020

മാമ്പഴം

 

മാമ്പഴം കവിത


അങ്കണ തൈമാവില്‍ നിന്നാദ്യത്തെ പഴം വീഴ്‌കെ


അമ്മതൻ നേത്രത്തില്‍ നിന്നുതിര്‍ന്നൂ ചുടുകണ്ണീര്‍


നാലുമാസത്തിന്‍ മുന്‍പില്‍ ഏറെ നാള്‍ കൊതിച്ചിട്ടീ

ബാലമാകന്ദം പൂവിട്ടുണ്ണികള്‍ വിരിയവേ

(2)


അമ്മതന്‍ മണിക്കുട്ടന്‍ പൂത്തിരികത്തിച്ചപോൽ

അമ്മലര്‍ച്ചെണ്ടൊന്നൊടിച്ചാഹ്ലാദിച്ചടുത്തെത്തീ

ചൊടിച്ചൂ മാതാവപ്പോൾ ഉണ്ണികള്‍ വിരിഞ്ഞ

പൂവിറുത്തു കളഞ്ഞല്ലോ കുസൃതിക്കുരുന്നേ നീ


മാങ്കനി വീഴുന്നേരം ഓടിച്ചെന്നെടുക്കേണ്ടോന്‍

പൂങ്കുല തല്ലുന്നതു തല്ലുകൊള്ളാഞ്ഞിട്ടല്ലേ

(2)


പൈതലിൻ ഭാവം മാറി വദനാംബുജം വാടീ

(2)

കൈതവം കാണാക്കണ്ണ് കണ്ണുനീർത്തടാകമായ്

**

മാമ്പഴം പെറുക്കുവാന്‍ ഞാന്‍ വരുന്നില്ല

(2)

മാമ്പഴം പെറുക്കുവാന്‍ ഞാന്‍ വരുന്നില്ല എന്നവൻ

മാന്‍പെഴും മലർക്കുലയെറിഞ്ഞു വെറും മണ്ണിൽ


വാക്കുകൾ കൂട്ടിച്ചൊല്ലാൻ വയ്യാത്ത കിടാങ്ങളേ

ദീർഘദർശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങൾ

(2)

***

തുംഗമാം മീനച്ചൂടാൽ തൈമാവിൻ

മരതകക്കിങ്ങിണി സൗഗന്ധിക സ്വർണ്ണമായ് തീരും മുന്‍പേ

(2)

മാങ്കനി വീഴാന്‍ കാത്തു നിൽക്കാതെ

(2)

മാതാവിന്റെ പൂങ്കുയിൽ കൂടും വിട്ട്

പരലോകത്തെ പൂകി

**


വാനവർക്കാരോമലായ് പാരിനെക്കുറിച്ചുദാസീനനായ്

ക്രീഡാരസലീനനായ്‌ അവന്‍ വാഴ്‌കെ

(2)

അങ്കണ തൈമാവില്‍ നിന്നാദ്യത്തെ പഴം വീഴ്‌കെ

അമ്മതന്‍  നേത്രത്തില്‍ നിന്നുതിര്‍ന്നൂ ചുടുകണ്ണീര്‍

**

 

തന്മകന്നമുദേകാന്‍ താഴോട്ടു നിപതിച്ച പൊന്‍പഴം

മുറ്റത്താര്‍ക്കും വേണ്ടാതെ കിടക്കവേ

(2)

അയൽ‌പക്കത്തെ കൊച്ചുകുട്ടികള്‍

ഉല്‍സാഹത്തോടവർതൻ മാവിൻ‌ചോട്ടിൽ കളിവീടുണ്ടാക്കുന്നു

(2)


പൂവാലനണ്ണാർക്കണ്ണാ മാമ്പഴം തരിക

(2)

എന്നു പൂവാളും കൊതിയോടെ വിളിച്ചുപാടീടുന്നു


ഉതിരും മധുരങ്ങളോടിച്ചെന്നെടുക്കുന്നൂ

മുതിരും കോലാഹലമങ്കലധ്വാനത്തോടും

(2)

വാസന്തമഹോത്സവമാണവർക്ക്‌

(2)


എന്നാൽ അവൾക്കാഹന്ത കണ്ണീരിനാല്‍ അന്ധമാം വര്‍ഷാകാലം

വാസന്തമഹോത്സവമാണവർക്ക്‌

എന്നാൽ അവൾക്കാഹന്ത കണ്ണീരിനാല്‍ അന്ധമാം വര്‍ഷാകാലം

**


പുരതോനിസ്തബ്ധയായ് തെല്ലിട നിന്നിട്ട് തന്‍

ദുരിതഫലം പോലുള്ള ആ പഴമെടുത്തവള്‍

(2)

തന്നുണ്ണിക്കിടാവിന്റെ താരുടൽ മറചെയ്ത

മണ്ണിൽ താൻ നിക്ഷേപിച്ചു

(2)

മന്ദമായ് ഏവം ചൊന്നാൾ

**


ഉണ്ണിക്കൈക്കെടുക്കുവാൻ ഉണ്ണിവായ്ക്കുണ്ണാൻ വേണ്ടി

വന്നതാണീ മാമ്പഴം വാസ്തവമറിയാതെ

(2)

നീരസം ഭാവിച്ച് നീ പോയിതെങ്കിലും

(2)

കുഞ്ഞേ നീയിതു നുകര്‍ന്നാലേ അമ്മക്കു സുഖമാവൂ


പിണങ്ങിപ്പോയീടിലും പിന്നെ ഞാൻ വിളിക്കുമ്പോൾ

കുണുങ്ങിക്കുണുങ്ങി നീ ഉണ്ണുവാൻ വരാറില്ലേ

(2)

വരിക കണ്ണാൽ കാണാ‍ൻ വയ്യാത്തൊരെന്‍ കണ്ണനേ

തരസാനുകർന്നാലും തായതൻ നൈവേദ്യം നീ

**


ഒരു തൈകുളിര്‍കാറ്റായ് അരികത്തണഞ്ഞ്

(2)

അപ്പോള്‍

അരുമക്കുഞ്ഞിൻ പ്രാണൻ അമ്മയെ ആശ്ലേഷിച്ചു...


Pic : Santhosh

Wednesday 12 August 2020

തട്ടേക്കാട് കറങ്ങുന്ന ആ ഒരാൾ! :സുധാമ്മ

  കാടുകയറുമ്പോൾ ഞാൻ അവരെ തൊടും; അവർ എന്നെ തൊടില്ല; തട്ടേക്കാട് കറങ്ങുന്ന ആ ഒരാൾ!


32 വർഷങ്ങൾക്കു മുൻപ് ഭർത്താവ് ചന്ദ്രൻ മരിയ്ക്കുമ്പോൾ സുധാമ്മയ്ക്കു മുന്നിൽ ജീവിതം വലിയൊരു ചോദ്യചിഹ്നമായിരുന്നു. വലിയ പഠിപ്പില്ല... ലോകവിവരമില്ല. എട്ടിലും പ്ലസ് വണ്ണിലും പഠിക്കുന്ന രണ്ടു മക്കളുടെ ഭാവി സുരക്ഷിതമാക്കാൻ, കരഞ്ഞു തളർന്നു മുറിയിൽ ഇരുന്നിട്ടു കാര്യമില്ലെന്നു മനസിലാക്കി സുധാമ്മ പുറത്തേക്കിറങ്ങി. തട്ടേക്കാട് ഒരു ചായക്കട നടത്തി ഉപജീവനം കഴിച്ചിരുന്ന സുധാമ്മയുടെ ജീവിതം മാറി മറിഞ്ഞത് ഒരു സുപ്രഭാതത്തിലായിരുന്നില്ല. വെറുമൊരു ചായക്കടക്കാരിയിൽ നിന്ന് ഹോംസ്റ്റേ നടത്തിപ്പുകാരിയായും സഞ്ചാരികൾക്കു മുൻപിൽ കാടിനെക്കുറിച്ചും പക്ഷികളെക്കുറിച്ചും വാതോരാതെ സംസാരിക്കുന്ന ഗൈഡായും സുധാമ്മ മാറിയത് 30 വർഷങ്ങൾകൊണ്ടാണ്. തട്ടേക്കാട് സുധാമ്മ അറിയാത്ത പക്ഷികളില്ല... പോകാത്ത കാട്ടുവഴികളില്ല. ഈ കാടിന്റെ ജീവനും ജീവിതവും ഈ അറുപത്തിനാലുകാരിക്ക് മനഃപാഠം. സഞ്ചാരികൾക്കു മുന്നിൽ ആകർഷകമായി ഇംഗ്ലിഷിൽ സംസാരിക്കുന്ന സുധാമ്മയെ ആരും കൗതുകത്തോടെ നോക്കിപ്പോകും. കൗതുകത്തിനുമപ്പുറം വലിയൊരു പോരാട്ടമാണ് സുധാമ്മയുടെ ജീവിതം. ആ കഥ സുധാമ്മ മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുന്നു.

ജീവിതം കരഞ്ഞു തീർക്കേണ്ടതല്ല

1971ലായിരുന്നു എന്റെ വിവാഹം. ചന്ദ്രേട്ടനെ വിവാഹം ചെയ്ത് തട്ടേക്കാട് എത്തുമ്പോൾ ഇന്നു കാണുന്നതു പോലെയുള്ള കെട്ടിടങ്ങളോ യാത്രാസൗകര്യങ്ങളോ ഇല്ല. ചന്ദ്രേട്ടന് വഞ്ചിയുണ്ടായിരുന്നു. അന്നു പാലം ആയിട്ടില്ല. ആ കടവിന് അടുത്ത് ചെറിയൊരു വീടായിരുന്നു ഞങ്ങളുടേത്. 1983ലാണ് തട്ടേക്കാട് പക്ഷിസങ്കേതമായി പ്രഖ്യാപിക്കപ്പെടുന്നത്. അതിനു മുൻപെ നമുക്കൊരു ചായക്കടയുണ്ട് അവിടെ. ചന്ദ്രേട്ടന്റെ ഒപ്പം ചായക്കടയിൽ എന്തെങ്കിലും എടുത്തു കൊടുക്കാൻ നിൽക്കുമെങ്കിലും ആളുകളുമായി അങ്ങനെ ഇടപെഴുകുമായിരുന്നില്ല. അങ്ങനെയിരിക്കുമ്പോഴാണ് അദ്ദേഹം മരിക്കുന്നത്. അതോടെ, ജീവിതം വഴി മുട്ടി. ഒരു ആഴ്ചയോളം വീട്ടിൽ കരഞ്ഞിരുന്നു. സഹായിക്കാൻ ആരുമില്ല. അങ്ങനെ നിവൃത്തി ഇല്ലാതെ പുറത്തേക്കിറങ്ങി. അമ്മയുണ്ടായിരുന്നു ഒപ്പം. അടുത്ത വീട്ടിലെ ഒരു ചെറുക്കനും ഞാനും അമ്മയും ചേർന്ന് ചായക്കട വീണ്ടും തുറന്നു. നാട്ടുകാരുടെ ഭാഗത്തു നിന്ന് വലിയ മുറുമുറുപ്പ് ഉണ്ടായിരുന്നു. ഭർത്താവ് മരിച്ച് അധികം ദിവസം ആകുന്നതിനു മുൻപേ ഓരോന്നു ചെയ്തു തുടങ്ങി എന്നൊക്കെ പറഞ്ഞു. ഞാൻ ഒന്നിനും ചെവി കൊടുത്തില്ല. നല്ല രീതിയിൽ ജീവിക്കണമെന്ന് വാശിയായിരുന്നു.

എന്നെ പക്ഷിനിരീക്ഷകയാക്കിയത് സുഗതൻ സർ

തട്ടേക്കാട് അന്ന് ഡോ.സുഗതൻ സാറിന്റെ (ഓർണിത്തോളജിസ്റ്റ്) നേതൃത്വത്തിൽ പക്ഷികളെക്കുറിച്ച് വിവിധ ക്ലാസുകൾ നടക്കുമായിരുന്നു. ഇടയ്ക്കിടെ നേച്ചർ ക്യാമ്പുകളും ഉണ്ടാകും. പ്രദേശത്തെ അന്നത്തെ ഏക ചായക്കട ഞങ്ങളുടേതായിരുന്നതിനാൽ ക്യാമ്പിലുള്ളവർക്ക് ചായയും ഭക്ഷണവും ഉണ്ടാക്കി കൊടുത്തിരുന്നത് ഞങ്ങളായിരുന്നു. ചായയും ഭക്ഷണവുമായി ഈ ക്ലാസുകളിൽ ചെല്ലുമ്പോൾ അവിടെ പക്ഷികളെക്കുറിച്ച് സർ ക്ലാസെടുക്കുകയാകും. ഒരു രസത്തിന് ഞാനും അതു ശ്രദ്ധിക്കാൻ തുടങ്ങി. അന്ന് ചില സഞ്ചാരികളൊക്കെ വീട്ടിൽ വന്നു ഹോംസ്റ്റേ പോലെ താമസിക്കാൻ തുടങ്ങിയിരുന്നു. അവർ വരുമ്പോൾ പക്ഷികളെക്കുറിച്ചുള്ള എന്തെങ്കിലും വിവരങ്ങൾ പറയാമല്ലോ എന്നു കരുതിയാണ് ക്ലാസ് ശ്രദ്ധിച്ചത്. ക്ലാസിന്റെ വാതിൽക്കൽ നിന്നുകൊണ്ട് സ്ഥിരമായി ക്ലാസ് കേട്ടിരുന്ന എന്നെ ഒരു ദിവസം സർ പിടിച്ച് ക്ലാസിലിരുത്തി. പക്ഷിനിരീക്ഷണത്തെക്കുറിച്ചും പക്ഷികളെക്കുറിച്ചും ഗൗരവമായി ക്ലാസെടുത്തു. അങ്ങനെയാണ് ഞാൻ അംഗീകൃത ഗൈഡ് ആകുന്നത്.

എന്റെ കറക്കം തട്ടേക്കാട് മാത്രം

പക്ഷിനിരീക്ഷണം തുടങ്ങിയിട്ട് പതിനെട്ടു വർഷമായി. പ്രധാനമായും ഓർണിത്തോളജിസ്റ്റുകളും ശാസ്ത്രജ്ഞരുമൊക്കെയാണ് ഹോംസ്റ്റേയിൽ താമസിക്കാൻ എത്തുന്നത്. അവർക്കൊപ്പം കാട്ടിലേയ്ക്കിറങ്ങി ഓരോ കാര്യങ്ങൾ പതുക്കെ പഠിച്ചെടുത്തു. ഇംഗ്ലിഷ് പഠിച്ചതും അങ്ങനെയാണ്. ഇപ്പോൾ ലോകത്തിന്റെ ഏതു കോണിലുള്ള ആളെ കണ്ടാലും എനിക്ക് ഇടപെഴുകാൻ പറ്റും. അവരോടു സംസാരിക്കാൻ പറ്റും. നന്നായി ഇംഗ്ലിഷ് എഴുതാനും കഴിയും. ഫ്രഞ്ച് കേട്ടാൽ മനസിലാകും. തമിഴും ഹിന്ദിയും കുറച്ച് അറിയാം. ഇതു വരെ 165 ഇനം പക്ഷികളെ കണ്ടിട്ടുണ്ട്. കണ്ടും കേട്ടും നേരിട്ടറിഞ്ഞുമുള്ള പഠനമാണ്. അനുഭവമാണ് ഗുരു. അനുഭവങ്ങളെ വാക്കുകൾ കൊണ്ട് വിവരിക്കാനാവില്ല. തട്ടേക്കാട് മാത്രം കറങ്ങുന്ന ഒരാളാണ് ഞാൻ. ഇതാണെന്റെ ലോകം. ഇതാണെന്റെ സാമ്രാജ്യം.


കാടും പക്ഷികളും സഞ്ചാരികളുമായി ഓടി നടക്കുന്നതിനിടയിൽ അപ്രതീക്ഷിത അതിഥിയെപ്പോലെ കാൻസർ സുധാമ്മയെ തേടിയെത്തി. സെർവിക്കൽ കാൻസർ. 25 റേഡിയേഷൻ... അഞ്ചു കീമോ... ഓടി നടന്നിരുന്ന സുധാമ്മ കിടപ്പിലായി. പക്ഷേ, അതൊരു താൽക്കാലിക ഇടവേള മാത്രമായിരുന്നു. സുധാമ്മയുടെ കാട്ടിലെ കറക്കമെല്ലാം ഇതോടെ അവസാനിക്കും എന്നു കരുതിയിരുന്നവരുടെ മുന്നിലേക്ക് കൂടുതൽ കരുത്തോടെ സുധാമ്മയെത്തി. കാൻസർ തന്നെ മോഡേണാക്കി എന്നാണ് സുധാമ്മയുടെ നിരീക്ഷണം. അതിൽ അൽപം കാര്യവുമുണ്ട്.

കാൻസർ വരുത്തിയ മാറ്റങ്ങൾ

കാൻസർ ട്രീന്റ്മെന്റിനു ശേഷം ഞാൻ അൽപം ദുർബലയായി. ഒന്നു വീണ് കൈ ഒടിഞ്ഞു. പിന്നെ, ബ്ലൗസ് ഇടാൻ പറ്റാതെയായി. അതോടെ ചുരിദാറായി വേഷം. ഇട്ടു തുടങ്ങിയപ്പോൾ ഈ വേഷത്തിന്റെ സൗകര്യം മനസിലായി. ഒരു ആന ഓടിക്കാൻ വന്നാലും ഓടാം. മുൻപൊക്കെ സാരി മാത്രമേ ഞാൻ ധരിക്കാറുണ്ടായിരുന്നുള്ളൂ. സാരി പൊക്കിക്കുത്തി നടക്കുന്ന ആളെന്ന രീതിയിലാണ് പലരും എന്നെ തിരിച്ചറിഞ്ഞിരുന്നതു തന്നെ. പക്ഷേ, ഇപ്പോൾ മാറി. ചുരിദാറാണ് സൗകര്യം. കാൻസർ ഇങ്ങനെ ചില മാറ്റങ്ങളാണ് ജീവിതത്തിൽ വരുത്തിയത്. പിന്നെ, ഇപ്പോഴാണ് എനിക്ക് ജീവിക്കാൻ കൊതി തോന്നുന്നത്. സമയം കുറഞ്ഞല്ലോ എന്നൊരു തോന്നലാണ്. ഒരുപാടു കാര്യങ്ങൾ ഇനിയും ചെയ്യാനുണ്ട്. മരിക്കാന്‍ എനിക്കു മനസില്ല.

ഭയക്കേണ്ടത് കാടിനെയല്ല, മനുഷ്യരെ

കാടെന്നു പറഞ്ഞാൽ എനിക്ക് അമ്പലമാണ്. കാട് എന്റെ പുണ്യമാണ്. അതിനെ ഒരിക്കലും ഞാൻ ഭയപ്പെടുന്നില്ല. കാടിനെയല്ല, മനുഷ്യരെയാണ് ഭയപ്പെടേണ്ടത്. ഈ കാടിനെ മനസിലാക്കിയാൽ മതി. ഒരൊറ്റ പക്ഷി പോലും ആരെയും ഉപദ്രവിക്കുന്നില്ല. ഒരു മരക്കൊമ്പിൽ പല തരത്തിലുള്ള പക്ഷികൾ ഇരിക്കുന്നു. അവർ ഒരുമിച്ചു ഭക്ഷണം കഴിക്കുന്നു. പോകുന്നു. കാട്ടിലേക്ക് ആരുടെ കൂടെയും ഏതു സമയത്തു പോകാനും എനിക്ക് പേടിയില്ല. കാരണം, എനിക്ക് എന്നെ അറിയാം. കാട്ടിലേക്കു കയറുമ്പോൾ എന്റെ കൂടെ വരുന്നവരെ നിയന്ത്രിക്കുന്നത് ഞാനാണ്. ഞാൻ അവരെ തൊടും. അവർ എന്നെ തൊടില്ല. അനുവാദമില്ലാതെ വിദേശികൾ നമ്മുടെ ശരീരത്തിൽ തൊടില്ല.

മാറ്റിയെഴുതേണ്ട ശീലങ്ങൾ

അടിച്ചു പൊളിച്ചു ചിരിക്കാൻ എനിക്കു വലിയ ഇഷ്ടമാണ്. ആരെ കണ്ടാലും ചിരിക്കും. കെട്ടിപ്പിടിക്കും. ചില കാര്യങ്ങൾ തിരുത്തിക്കുറിക്കാൻ വേണ്ടിയാണ് ഞാനിതു ചെയ്യുന്നത്. കാരണം, ഒരു സ്ത്രീ മറ്റുള്ളവരോട് ഇടപെഴകാൻ പാടില്ലെന്ന് പറഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നെ പലരും നോക്കിക്കൊണ്ടിരുന്നത് സംശയത്തിന്റെ കണ്ണോടെ ആയിരുന്നു. എനിക്ക് അത് ഇഷ്ടമല്ല. നേരെ മുഖത്തു നോക്കി സംസാരിക്കണം. എനിക്കു ശേഷം എത്ര വിധവകൾ ഈ കുട്ടമ്പുഴ പഞ്ചായത്തിലുണ്ടായി. ആർക്കും ഇപ്പോൾ പേടിക്കണ്ട. എന്റെ ഹീറോ ഞാൻ തന്നെയാണ്. മുപ്പതു വർഷത്തിൽ ഞാനൊരുപാടു മാറിപ്പോയി. പണ്ട് ഞാൻ സാധാരണ വീട്ടമ്മ മാത്രമായിരുന്നു. ഇപ്പോൾ ഞാൻ വ്യത്യസ്തയാണ്. പലർക്കും മാതൃകയും പ്രചാദനവുമാണെന്നാണ് എന്റെ വിശ്വാസം. കൂടാതെ. ആരും വനിതാ ഗൈഡുകളെ കേരളത്തിൽ കണ്ടിട്ടില്ലെന്നു പറയുന്നു. എന്തുകൊണ്ട് സ്ത്രീകൾക്ക് ഈ ജോലി ചെയ്തുകൂടാ? നമ്മൾ ശ്രമിച്ചാൽ നടക്കാത്തതായി ഈ ലോകത്ത് ഒന്നുമില്ല. Impossible is nothing!

ഈ ഭൂമിയിൽ അസാധ്യമായത് ഒന്നുമില്ല. അക്കാര്യം ഇത്രയും ആത്മവിശ്വാസത്തോടെ പറയാൻ സുധാമ്മയ്ക്കല്ലാതെ മറ്റാർക്കു കഴിയും?!

Frog

 "Don't be a fish; be a frog. Swim in the water and jump when you hit ground."

Kim Young-ha




Red Rose


 “A rose dreams of enjoying the company of bees, but none appears. The sun asks: ‘Aren’t you tired of waiting?’ ‘Yes,’ answers the rose, ‘but if I close my petals, I will wither and die.’”

– Paulo Coelho