Nature Through My Cam: ഐകോഗ്രാഹ : 'സൂയിസൈഡ് ഫോറെസ്റ്റ്'

Tuesday 25 August 2020

ഐകോഗ്രാഹ : 'സൂയിസൈഡ് ഫോറെസ്റ്റ്'

 ഈ വനത്തില്‍ പോയവരാരും തിരിച്ചെത്തിയിട്ടില്ല.!! ഉള്ളില്‍ പ്രവേശിക്കുന്നവരെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ജപ്പാനിലെ ഘോരവനത്തെക്കുറിച്ചു അറിയാം



ഈ വനത്തില്‍ പോയവരാരും തിരിച്ചെത്തിയിട്ടില്ല, ഉള്ളില്‍ പ്രവേശിക്കുവരെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ജപ്പാനിലെ ഘോരവനം പേര് 'ഐകോഗ്രാഹ' മരങ്ങള്‍ തിങ്ങിനിറഞ്ഞു നില്‍ക്കുന്ന ഈ വനത്തില്‍ മൃഗങ്ങളെയോ പക്ഷികളെയോ കാണുന്നത് തന്നെ വിരളമാണ്. ഈ വനത്തിനു മറ്റൊരു പേര് കൂടിയുണ്ട് 'സൂയിസൈഡ് ഫോറെസ്റ്റ്' അഥവാ 'ആത്മഹത്യാ' വനം.


ഈ വനത്തെ എന്തുകൊണ്ട് അങ്ങനെ വിളിക്കുന്നു എന്നതാണ് പ്രധാന പ്രശ്നം, ഈ വനത്തില്‍ ഓരോ വശവും നൂറുകണക്കിന് ആളുകളാണ് മരണപ്പെടുന്നത്.

ആരെങ്കിലും ഈ വനത്തില്‍ പ്രവേശിച്ചാല്‍ അവരുടെ മനസിനെ ഏതോ അദൃശ്യ ശക്തി നിയന്ത്രിച്ച്‌ ആത്മഹത്യ ചെയ്യിക്കുമാത്രേ.


ഈ സ്ഥലത്തെ പോലീസ് ഒരു സൂയിസൈഡ് പ്രിവന്‍ഷന്‍ സ്‌ക്വാഡ് തന്നെ രൂപീകരിച്ചിട്ടുണ്ട്. ഒരു പോലീസുകാരന്‍ പറയുന്ന അനുഭവം ഇങ്ങനെ.



'ഇവിടെ ഇത് അന്വേഷിക്കുവാന്‍ കുറയെ പോലീസുകാര്‍ പോയെന്നും കൂടെയുണ്ടായിരുന്ന പോലീസുകാരന്‍ രാത്രി ടെന്റില്‍ നിന്ന് എഴുന്നേറ്റ്റ്റ് കട്ടില്‍ പോയി ആത്മഹത്യ ചെയ്തു എന്നതുമാണ്'



ഈ കാടിനു മറ്റൊരു പ്രതേകഥ കൂടിയുണ്ട് ഇവിടെ വടക്കുനോക്കി യന്ത്രമോ ഫോണോ ഒന്നും പ്രവര്‍ത്തിക്കില്ല എന്നുള്ളതാണ്. അതുകൊണ്ട് തന്നെ കട്ടിലകപ്പെട്ടാല്‍ പുറത്തു കടക്കുക ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇവിടെ തൂങ്ങി മരിക്കുന്ന ആളുകള്‍ക്ക് ഒരു പ്രതേകഥ കാണാന്‍ സാധിക്കും, തൂങ്ങിമരിച്ച്‌ കിടക്കുന്നവുടെ കാലുകള്‍ നിലത്തു ചവിട്ടിയായിരിക്കും നില്‍ക്കുന്നത് എന്നും പറയപ്പെടുന്നു.

കാല്‍ നിലത്തു കുത്തിയാല്‍ തൂങ്ങിമരിക്കുക എന്നത് അസാധ്യമായ കാര്യമാണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണല്ലോ. തൂങ്ങിമരിച്ചിട്ടുള്ള ആളുകളുടെ ഫോട്ടോകളില്‍ അത് വ്യകത്മാണ്. ഓരോ വര്‍ഷവും നിരവധി മൃതദേഹങ്ങളും മൃതദേഹാവശിഷ്ടങ്ങളുമാണ് പോലീസ് ഇവിടെ നിന്നും കണ്ടെടുക്കുന്നത്, കണ്ടെടുക്കുന്നവ കൂടാതെ തന്നെ നിരവധി മൃതദേഹങ്ങള്‍ മൃഗങ്ങള്‍ ഭക്ഷണമാക്കുന്നതായും മണ്ണിലടിയുന്നതായും കണ്ടെത്തിയിട്ടുണ്ട്.





ഈ കാടിനെ ആസ്പദമാക്കി നിര്‍വാധി സിനിമകള്‍ ഇറങ്ങിയിട്ടുണ്ട് ഉള്‍വനത്തില്‍ പ്രവേശിച്ചാലാണ് കൂടുതല്‍ പ്രശ്നമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.1990 ന് മുന്‍പ് വര്‍ഷത്തില്‍ 30 ആളുകള്‍ ആത്മഹത്യ ചെയ്തിരുന്ന ഈ വനത്തില്‍ 2004 ന് ശേഷമുള്ള കണക്കുകളില്‍ പ്രതിവര്‍ഷം 100 ല്‍ അധികം ആളുകള്‍ മരിക്കുന്നുണ്ട്.

ബ്രിട്ടീഷ് ഫോട്ടോ ജേര്‍ണലിസ്റ്റായ റോബ് ഗില്‍ഹുലി തനിക്കുണ്ടായ ഒരനുഭവം വിവരിക്കുന്നതിങ്ങനെ.. ഒരു വലിയ മരച്ചുവട്ടില്‍ കട്ടിയുള്ള ഇലകള്‍ക്കിടയില്‍ ഗര്‍ഭപാത്രത്തില്‍ ഒരു കുട്ടി കിടക്കുന്നത് പോലെ ഒരു മൃതദേഹം ഞാന്‍ കണ്ടു. അയാള്‍ക്ക് ഏകദേശം 50 വയസ്സ് തോന്നിക്കുമായിരുന്നു'

ലോകത്തിന്റെ വിവിധ ഭഗത്ത് നിന്നും ആളുകള്‍ എന്തിനാണ് ആത്മഹത്യ ചെയ്യാന്‍ ഈ കാട് തേടി വരുന്നതെന്ന് ഇനിയും ആര്‍ക്കും പിടികിട്ടാത്ത കാര്യമാണ്. ലോകത്തിലെ ഏറ്റവും കൂടുതല്‍ ആളുകള്‍ ആത്മഹത്യ ചെയ്യുന്ന സ്ഥലവും ജപ്പാനാണെന്ന് മറ്റൊരു സത്യം, എന്തായാലും ചുരുളഴിയാത്ത നിരവധി രഹസ്യങ്ങളില്‍ ഈ കാടും അവശേഷിക്കുന്നു

No comments:

Post a Comment