Nature Through My Cam

Friday, 14 August 2020

ആ കുഞ്ഞുങ്ങള്‍ വിരിഞ്ഞു;

 

ദുബൈ: കഴിഞ്ഞയാഴ്​ച സോഷ്യല്‍ മീഡിയയിലെ താരം ഒരു ചെറുകിളിയായിരുന്നു. ദുബൈ കിരീടാവകാശിയും എക്​സിക്യൂട്ടീവ്​ കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ്​ ഹംദാ​െന്‍റ കോടികള്‍ വിലമതിക്കുന്ന ബെന്‍സില്‍ കൂടുകൂട്ടിയ കിളിയുടെ വീഡിയോ വൈറലായിരുന്നു. മുട്ടയിട്ട്​ അടയിരുന്ന ഈ കിളിയെ ശല്യപ്പെടുത്താതിരിക്കാന്‍ ബെന്‍സ്​ പുറത്തിറക്കാതിരുന്ന ശൈഖ്​ ഹംദാ​െന്‍റ മനസിനെ ലോകം മുഴുവന്‍ പുകഴ്​ത്തുകയും ചെയ്​തു.


ഇപ്പോഴിതാ ആ ചെറുകിളിയുടെ മുട്ടകള്‍ വിരിഞ്ഞിരിക്കുന്നു. രണ്ട്​ കുഞ്ഞിക്കിളികള്‍ ഉണ്ടായതി​െന്‍റ ദൃശ്യങ്ങള്‍ ശൈഖ്​ ഹംദാന്‍ തന്നെതാണ്​ ട്വിറ്ററിലൂടെ പങ്കുവെച്ചത്​. 80 സെക്കന്‍ഡ്​ ദൈര്‍ഘ്യമുള്ള വിഡിയോയില്‍ കുഞ്ഞുങ്ങള്‍ വിരിഞ്ഞതിന്​ മുന്‍പുള്ള ദൃശ്യങ്ങളും ശേഷമുള്ള ദൃശ്യങ്ങളും അമ്മക്കിളിയുടെ ലാളനയുമെല്ലാം കാണാം.

ചില സമയങ്ങളില്‍ ജീവിതത്തിലെ ചെറിയ കാര്യങ്ങള്‍ പോലും വിലമതിക്കാനാവാത്തതാണ്​ എന്ന കമ​േന്‍റാടെയാണ്​ ഹംദാന്‍ ഇത്​ ട്വിറ്ററില്‍ പോസ്​റ്റ്​ ചെയ്​തിരിക്കുന്നത്​.
മൃഗങ്ങളോടും പക്ഷികളോടും കരുണ കാണിക്കുന്നതിലൂടെ ഇതിനുമുമ്ബും കൈയടി നേടിയിട്ടുള്ള ഹംദാ​െന്‍റ പുതിയ വിഡിയോയും ലോകം ഏറ്റെടുത്തിരിക്കുകയാണ്​. ത​െന്‍റ പ്രിയ വാഹനമായ മെഴ്​സിഡസ്​ ബെന്‍സ്​ ജി63​െന്‍റ ബോണറ്റില്‍ കൂടു കൂട്ടിയ കിളിയെ ആരും ശല്യപ്പെടുത്തരുമെന്നും ഹംദാന്‍ നിര്‍ദേശിച്ചിരുന്നു.

Thursday, 13 August 2020

മാമ്പഴം

 

മാമ്പഴം കവിത


അങ്കണ തൈമാവില്‍ നിന്നാദ്യത്തെ പഴം വീഴ്‌കെ


അമ്മതൻ നേത്രത്തില്‍ നിന്നുതിര്‍ന്നൂ ചുടുകണ്ണീര്‍


നാലുമാസത്തിന്‍ മുന്‍പില്‍ ഏറെ നാള്‍ കൊതിച്ചിട്ടീ

ബാലമാകന്ദം പൂവിട്ടുണ്ണികള്‍ വിരിയവേ

(2)


അമ്മതന്‍ മണിക്കുട്ടന്‍ പൂത്തിരികത്തിച്ചപോൽ

അമ്മലര്‍ച്ചെണ്ടൊന്നൊടിച്ചാഹ്ലാദിച്ചടുത്തെത്തീ

ചൊടിച്ചൂ മാതാവപ്പോൾ ഉണ്ണികള്‍ വിരിഞ്ഞ

പൂവിറുത്തു കളഞ്ഞല്ലോ കുസൃതിക്കുരുന്നേ നീ


മാങ്കനി വീഴുന്നേരം ഓടിച്ചെന്നെടുക്കേണ്ടോന്‍

പൂങ്കുല തല്ലുന്നതു തല്ലുകൊള്ളാഞ്ഞിട്ടല്ലേ

(2)


പൈതലിൻ ഭാവം മാറി വദനാംബുജം വാടീ

(2)

കൈതവം കാണാക്കണ്ണ് കണ്ണുനീർത്തടാകമായ്

**

മാമ്പഴം പെറുക്കുവാന്‍ ഞാന്‍ വരുന്നില്ല

(2)

മാമ്പഴം പെറുക്കുവാന്‍ ഞാന്‍ വരുന്നില്ല എന്നവൻ

മാന്‍പെഴും മലർക്കുലയെറിഞ്ഞു വെറും മണ്ണിൽ


വാക്കുകൾ കൂട്ടിച്ചൊല്ലാൻ വയ്യാത്ത കിടാങ്ങളേ

ദീർഘദർശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങൾ

(2)

***

തുംഗമാം മീനച്ചൂടാൽ തൈമാവിൻ

മരതകക്കിങ്ങിണി സൗഗന്ധിക സ്വർണ്ണമായ് തീരും മുന്‍പേ

(2)

മാങ്കനി വീഴാന്‍ കാത്തു നിൽക്കാതെ

(2)

മാതാവിന്റെ പൂങ്കുയിൽ കൂടും വിട്ട്

പരലോകത്തെ പൂകി

**


വാനവർക്കാരോമലായ് പാരിനെക്കുറിച്ചുദാസീനനായ്

ക്രീഡാരസലീനനായ്‌ അവന്‍ വാഴ്‌കെ

(2)

അങ്കണ തൈമാവില്‍ നിന്നാദ്യത്തെ പഴം വീഴ്‌കെ

അമ്മതന്‍  നേത്രത്തില്‍ നിന്നുതിര്‍ന്നൂ ചുടുകണ്ണീര്‍

**

 

തന്മകന്നമുദേകാന്‍ താഴോട്ടു നിപതിച്ച പൊന്‍പഴം

മുറ്റത്താര്‍ക്കും വേണ്ടാതെ കിടക്കവേ

(2)

അയൽ‌പക്കത്തെ കൊച്ചുകുട്ടികള്‍

ഉല്‍സാഹത്തോടവർതൻ മാവിൻ‌ചോട്ടിൽ കളിവീടുണ്ടാക്കുന്നു

(2)


പൂവാലനണ്ണാർക്കണ്ണാ മാമ്പഴം തരിക

(2)

എന്നു പൂവാളും കൊതിയോടെ വിളിച്ചുപാടീടുന്നു


ഉതിരും മധുരങ്ങളോടിച്ചെന്നെടുക്കുന്നൂ

മുതിരും കോലാഹലമങ്കലധ്വാനത്തോടും

(2)

വാസന്തമഹോത്സവമാണവർക്ക്‌

(2)


എന്നാൽ അവൾക്കാഹന്ത കണ്ണീരിനാല്‍ അന്ധമാം വര്‍ഷാകാലം

വാസന്തമഹോത്സവമാണവർക്ക്‌

എന്നാൽ അവൾക്കാഹന്ത കണ്ണീരിനാല്‍ അന്ധമാം വര്‍ഷാകാലം

**


പുരതോനിസ്തബ്ധയായ് തെല്ലിട നിന്നിട്ട് തന്‍

ദുരിതഫലം പോലുള്ള ആ പഴമെടുത്തവള്‍

(2)

തന്നുണ്ണിക്കിടാവിന്റെ താരുടൽ മറചെയ്ത

മണ്ണിൽ താൻ നിക്ഷേപിച്ചു

(2)

മന്ദമായ് ഏവം ചൊന്നാൾ

**


ഉണ്ണിക്കൈക്കെടുക്കുവാൻ ഉണ്ണിവായ്ക്കുണ്ണാൻ വേണ്ടി

വന്നതാണീ മാമ്പഴം വാസ്തവമറിയാതെ

(2)

നീരസം ഭാവിച്ച് നീ പോയിതെങ്കിലും

(2)

കുഞ്ഞേ നീയിതു നുകര്‍ന്നാലേ അമ്മക്കു സുഖമാവൂ


പിണങ്ങിപ്പോയീടിലും പിന്നെ ഞാൻ വിളിക്കുമ്പോൾ

കുണുങ്ങിക്കുണുങ്ങി നീ ഉണ്ണുവാൻ വരാറില്ലേ

(2)

വരിക കണ്ണാൽ കാണാ‍ൻ വയ്യാത്തൊരെന്‍ കണ്ണനേ

തരസാനുകർന്നാലും തായതൻ നൈവേദ്യം നീ

**


ഒരു തൈകുളിര്‍കാറ്റായ് അരികത്തണഞ്ഞ്

(2)

അപ്പോള്‍

അരുമക്കുഞ്ഞിൻ പ്രാണൻ അമ്മയെ ആശ്ലേഷിച്ചു...


Pic : Santhosh

Wednesday, 12 August 2020

തട്ടേക്കാട് കറങ്ങുന്ന ആ ഒരാൾ! :സുധാമ്മ

  കാടുകയറുമ്പോൾ ഞാൻ അവരെ തൊടും; അവർ എന്നെ തൊടില്ല; തട്ടേക്കാട് കറങ്ങുന്ന ആ ഒരാൾ!


32 വർഷങ്ങൾക്കു മുൻപ് ഭർത്താവ് ചന്ദ്രൻ മരിയ്ക്കുമ്പോൾ സുധാമ്മയ്ക്കു മുന്നിൽ ജീവിതം വലിയൊരു ചോദ്യചിഹ്നമായിരുന്നു. വലിയ പഠിപ്പില്ല... ലോകവിവരമില്ല. എട്ടിലും പ്ലസ് വണ്ണിലും പഠിക്കുന്ന രണ്ടു മക്കളുടെ ഭാവി സുരക്ഷിതമാക്കാൻ, കരഞ്ഞു തളർന്നു മുറിയിൽ ഇരുന്നിട്ടു കാര്യമില്ലെന്നു മനസിലാക്കി സുധാമ്മ പുറത്തേക്കിറങ്ങി. തട്ടേക്കാട് ഒരു ചായക്കട നടത്തി ഉപജീവനം കഴിച്ചിരുന്ന സുധാമ്മയുടെ ജീവിതം മാറി മറിഞ്ഞത് ഒരു സുപ്രഭാതത്തിലായിരുന്നില്ല. വെറുമൊരു ചായക്കടക്കാരിയിൽ നിന്ന് ഹോംസ്റ്റേ നടത്തിപ്പുകാരിയായും സഞ്ചാരികൾക്കു മുൻപിൽ കാടിനെക്കുറിച്ചും പക്ഷികളെക്കുറിച്ചും വാതോരാതെ സംസാരിക്കുന്ന ഗൈഡായും സുധാമ്മ മാറിയത് 30 വർഷങ്ങൾകൊണ്ടാണ്. തട്ടേക്കാട് സുധാമ്മ അറിയാത്ത പക്ഷികളില്ല... പോകാത്ത കാട്ടുവഴികളില്ല. ഈ കാടിന്റെ ജീവനും ജീവിതവും ഈ അറുപത്തിനാലുകാരിക്ക് മനഃപാഠം. സഞ്ചാരികൾക്കു മുന്നിൽ ആകർഷകമായി ഇംഗ്ലിഷിൽ സംസാരിക്കുന്ന സുധാമ്മയെ ആരും കൗതുകത്തോടെ നോക്കിപ്പോകും. കൗതുകത്തിനുമപ്പുറം വലിയൊരു പോരാട്ടമാണ് സുധാമ്മയുടെ ജീവിതം. ആ കഥ സുധാമ്മ മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുന്നു.

ജീവിതം കരഞ്ഞു തീർക്കേണ്ടതല്ല

1971ലായിരുന്നു എന്റെ വിവാഹം. ചന്ദ്രേട്ടനെ വിവാഹം ചെയ്ത് തട്ടേക്കാട് എത്തുമ്പോൾ ഇന്നു കാണുന്നതു പോലെയുള്ള കെട്ടിടങ്ങളോ യാത്രാസൗകര്യങ്ങളോ ഇല്ല. ചന്ദ്രേട്ടന് വഞ്ചിയുണ്ടായിരുന്നു. അന്നു പാലം ആയിട്ടില്ല. ആ കടവിന് അടുത്ത് ചെറിയൊരു വീടായിരുന്നു ഞങ്ങളുടേത്. 1983ലാണ് തട്ടേക്കാട് പക്ഷിസങ്കേതമായി പ്രഖ്യാപിക്കപ്പെടുന്നത്. അതിനു മുൻപെ നമുക്കൊരു ചായക്കടയുണ്ട് അവിടെ. ചന്ദ്രേട്ടന്റെ ഒപ്പം ചായക്കടയിൽ എന്തെങ്കിലും എടുത്തു കൊടുക്കാൻ നിൽക്കുമെങ്കിലും ആളുകളുമായി അങ്ങനെ ഇടപെഴുകുമായിരുന്നില്ല. അങ്ങനെയിരിക്കുമ്പോഴാണ് അദ്ദേഹം മരിക്കുന്നത്. അതോടെ, ജീവിതം വഴി മുട്ടി. ഒരു ആഴ്ചയോളം വീട്ടിൽ കരഞ്ഞിരുന്നു. സഹായിക്കാൻ ആരുമില്ല. അങ്ങനെ നിവൃത്തി ഇല്ലാതെ പുറത്തേക്കിറങ്ങി. അമ്മയുണ്ടായിരുന്നു ഒപ്പം. അടുത്ത വീട്ടിലെ ഒരു ചെറുക്കനും ഞാനും അമ്മയും ചേർന്ന് ചായക്കട വീണ്ടും തുറന്നു. നാട്ടുകാരുടെ ഭാഗത്തു നിന്ന് വലിയ മുറുമുറുപ്പ് ഉണ്ടായിരുന്നു. ഭർത്താവ് മരിച്ച് അധികം ദിവസം ആകുന്നതിനു മുൻപേ ഓരോന്നു ചെയ്തു തുടങ്ങി എന്നൊക്കെ പറഞ്ഞു. ഞാൻ ഒന്നിനും ചെവി കൊടുത്തില്ല. നല്ല രീതിയിൽ ജീവിക്കണമെന്ന് വാശിയായിരുന്നു.

എന്നെ പക്ഷിനിരീക്ഷകയാക്കിയത് സുഗതൻ സർ

തട്ടേക്കാട് അന്ന് ഡോ.സുഗതൻ സാറിന്റെ (ഓർണിത്തോളജിസ്റ്റ്) നേതൃത്വത്തിൽ പക്ഷികളെക്കുറിച്ച് വിവിധ ക്ലാസുകൾ നടക്കുമായിരുന്നു. ഇടയ്ക്കിടെ നേച്ചർ ക്യാമ്പുകളും ഉണ്ടാകും. പ്രദേശത്തെ അന്നത്തെ ഏക ചായക്കട ഞങ്ങളുടേതായിരുന്നതിനാൽ ക്യാമ്പിലുള്ളവർക്ക് ചായയും ഭക്ഷണവും ഉണ്ടാക്കി കൊടുത്തിരുന്നത് ഞങ്ങളായിരുന്നു. ചായയും ഭക്ഷണവുമായി ഈ ക്ലാസുകളിൽ ചെല്ലുമ്പോൾ അവിടെ പക്ഷികളെക്കുറിച്ച് സർ ക്ലാസെടുക്കുകയാകും. ഒരു രസത്തിന് ഞാനും അതു ശ്രദ്ധിക്കാൻ തുടങ്ങി. അന്ന് ചില സഞ്ചാരികളൊക്കെ വീട്ടിൽ വന്നു ഹോംസ്റ്റേ പോലെ താമസിക്കാൻ തുടങ്ങിയിരുന്നു. അവർ വരുമ്പോൾ പക്ഷികളെക്കുറിച്ചുള്ള എന്തെങ്കിലും വിവരങ്ങൾ പറയാമല്ലോ എന്നു കരുതിയാണ് ക്ലാസ് ശ്രദ്ധിച്ചത്. ക്ലാസിന്റെ വാതിൽക്കൽ നിന്നുകൊണ്ട് സ്ഥിരമായി ക്ലാസ് കേട്ടിരുന്ന എന്നെ ഒരു ദിവസം സർ പിടിച്ച് ക്ലാസിലിരുത്തി. പക്ഷിനിരീക്ഷണത്തെക്കുറിച്ചും പക്ഷികളെക്കുറിച്ചും ഗൗരവമായി ക്ലാസെടുത്തു. അങ്ങനെയാണ് ഞാൻ അംഗീകൃത ഗൈഡ് ആകുന്നത്.

എന്റെ കറക്കം തട്ടേക്കാട് മാത്രം

പക്ഷിനിരീക്ഷണം തുടങ്ങിയിട്ട് പതിനെട്ടു വർഷമായി. പ്രധാനമായും ഓർണിത്തോളജിസ്റ്റുകളും ശാസ്ത്രജ്ഞരുമൊക്കെയാണ് ഹോംസ്റ്റേയിൽ താമസിക്കാൻ എത്തുന്നത്. അവർക്കൊപ്പം കാട്ടിലേയ്ക്കിറങ്ങി ഓരോ കാര്യങ്ങൾ പതുക്കെ പഠിച്ചെടുത്തു. ഇംഗ്ലിഷ് പഠിച്ചതും അങ്ങനെയാണ്. ഇപ്പോൾ ലോകത്തിന്റെ ഏതു കോണിലുള്ള ആളെ കണ്ടാലും എനിക്ക് ഇടപെഴുകാൻ പറ്റും. അവരോടു സംസാരിക്കാൻ പറ്റും. നന്നായി ഇംഗ്ലിഷ് എഴുതാനും കഴിയും. ഫ്രഞ്ച് കേട്ടാൽ മനസിലാകും. തമിഴും ഹിന്ദിയും കുറച്ച് അറിയാം. ഇതു വരെ 165 ഇനം പക്ഷികളെ കണ്ടിട്ടുണ്ട്. കണ്ടും കേട്ടും നേരിട്ടറിഞ്ഞുമുള്ള പഠനമാണ്. അനുഭവമാണ് ഗുരു. അനുഭവങ്ങളെ വാക്കുകൾ കൊണ്ട് വിവരിക്കാനാവില്ല. തട്ടേക്കാട് മാത്രം കറങ്ങുന്ന ഒരാളാണ് ഞാൻ. ഇതാണെന്റെ ലോകം. ഇതാണെന്റെ സാമ്രാജ്യം.


കാടും പക്ഷികളും സഞ്ചാരികളുമായി ഓടി നടക്കുന്നതിനിടയിൽ അപ്രതീക്ഷിത അതിഥിയെപ്പോലെ കാൻസർ സുധാമ്മയെ തേടിയെത്തി. സെർവിക്കൽ കാൻസർ. 25 റേഡിയേഷൻ... അഞ്ചു കീമോ... ഓടി നടന്നിരുന്ന സുധാമ്മ കിടപ്പിലായി. പക്ഷേ, അതൊരു താൽക്കാലിക ഇടവേള മാത്രമായിരുന്നു. സുധാമ്മയുടെ കാട്ടിലെ കറക്കമെല്ലാം ഇതോടെ അവസാനിക്കും എന്നു കരുതിയിരുന്നവരുടെ മുന്നിലേക്ക് കൂടുതൽ കരുത്തോടെ സുധാമ്മയെത്തി. കാൻസർ തന്നെ മോഡേണാക്കി എന്നാണ് സുധാമ്മയുടെ നിരീക്ഷണം. അതിൽ അൽപം കാര്യവുമുണ്ട്.

കാൻസർ വരുത്തിയ മാറ്റങ്ങൾ

കാൻസർ ട്രീന്റ്മെന്റിനു ശേഷം ഞാൻ അൽപം ദുർബലയായി. ഒന്നു വീണ് കൈ ഒടിഞ്ഞു. പിന്നെ, ബ്ലൗസ് ഇടാൻ പറ്റാതെയായി. അതോടെ ചുരിദാറായി വേഷം. ഇട്ടു തുടങ്ങിയപ്പോൾ ഈ വേഷത്തിന്റെ സൗകര്യം മനസിലായി. ഒരു ആന ഓടിക്കാൻ വന്നാലും ഓടാം. മുൻപൊക്കെ സാരി മാത്രമേ ഞാൻ ധരിക്കാറുണ്ടായിരുന്നുള്ളൂ. സാരി പൊക്കിക്കുത്തി നടക്കുന്ന ആളെന്ന രീതിയിലാണ് പലരും എന്നെ തിരിച്ചറിഞ്ഞിരുന്നതു തന്നെ. പക്ഷേ, ഇപ്പോൾ മാറി. ചുരിദാറാണ് സൗകര്യം. കാൻസർ ഇങ്ങനെ ചില മാറ്റങ്ങളാണ് ജീവിതത്തിൽ വരുത്തിയത്. പിന്നെ, ഇപ്പോഴാണ് എനിക്ക് ജീവിക്കാൻ കൊതി തോന്നുന്നത്. സമയം കുറഞ്ഞല്ലോ എന്നൊരു തോന്നലാണ്. ഒരുപാടു കാര്യങ്ങൾ ഇനിയും ചെയ്യാനുണ്ട്. മരിക്കാന്‍ എനിക്കു മനസില്ല.

ഭയക്കേണ്ടത് കാടിനെയല്ല, മനുഷ്യരെ

കാടെന്നു പറഞ്ഞാൽ എനിക്ക് അമ്പലമാണ്. കാട് എന്റെ പുണ്യമാണ്. അതിനെ ഒരിക്കലും ഞാൻ ഭയപ്പെടുന്നില്ല. കാടിനെയല്ല, മനുഷ്യരെയാണ് ഭയപ്പെടേണ്ടത്. ഈ കാടിനെ മനസിലാക്കിയാൽ മതി. ഒരൊറ്റ പക്ഷി പോലും ആരെയും ഉപദ്രവിക്കുന്നില്ല. ഒരു മരക്കൊമ്പിൽ പല തരത്തിലുള്ള പക്ഷികൾ ഇരിക്കുന്നു. അവർ ഒരുമിച്ചു ഭക്ഷണം കഴിക്കുന്നു. പോകുന്നു. കാട്ടിലേക്ക് ആരുടെ കൂടെയും ഏതു സമയത്തു പോകാനും എനിക്ക് പേടിയില്ല. കാരണം, എനിക്ക് എന്നെ അറിയാം. കാട്ടിലേക്കു കയറുമ്പോൾ എന്റെ കൂടെ വരുന്നവരെ നിയന്ത്രിക്കുന്നത് ഞാനാണ്. ഞാൻ അവരെ തൊടും. അവർ എന്നെ തൊടില്ല. അനുവാദമില്ലാതെ വിദേശികൾ നമ്മുടെ ശരീരത്തിൽ തൊടില്ല.

മാറ്റിയെഴുതേണ്ട ശീലങ്ങൾ

അടിച്ചു പൊളിച്ചു ചിരിക്കാൻ എനിക്കു വലിയ ഇഷ്ടമാണ്. ആരെ കണ്ടാലും ചിരിക്കും. കെട്ടിപ്പിടിക്കും. ചില കാര്യങ്ങൾ തിരുത്തിക്കുറിക്കാൻ വേണ്ടിയാണ് ഞാനിതു ചെയ്യുന്നത്. കാരണം, ഒരു സ്ത്രീ മറ്റുള്ളവരോട് ഇടപെഴകാൻ പാടില്ലെന്ന് പറഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നെ പലരും നോക്കിക്കൊണ്ടിരുന്നത് സംശയത്തിന്റെ കണ്ണോടെ ആയിരുന്നു. എനിക്ക് അത് ഇഷ്ടമല്ല. നേരെ മുഖത്തു നോക്കി സംസാരിക്കണം. എനിക്കു ശേഷം എത്ര വിധവകൾ ഈ കുട്ടമ്പുഴ പഞ്ചായത്തിലുണ്ടായി. ആർക്കും ഇപ്പോൾ പേടിക്കണ്ട. എന്റെ ഹീറോ ഞാൻ തന്നെയാണ്. മുപ്പതു വർഷത്തിൽ ഞാനൊരുപാടു മാറിപ്പോയി. പണ്ട് ഞാൻ സാധാരണ വീട്ടമ്മ മാത്രമായിരുന്നു. ഇപ്പോൾ ഞാൻ വ്യത്യസ്തയാണ്. പലർക്കും മാതൃകയും പ്രചാദനവുമാണെന്നാണ് എന്റെ വിശ്വാസം. കൂടാതെ. ആരും വനിതാ ഗൈഡുകളെ കേരളത്തിൽ കണ്ടിട്ടില്ലെന്നു പറയുന്നു. എന്തുകൊണ്ട് സ്ത്രീകൾക്ക് ഈ ജോലി ചെയ്തുകൂടാ? നമ്മൾ ശ്രമിച്ചാൽ നടക്കാത്തതായി ഈ ലോകത്ത് ഒന്നുമില്ല. Impossible is nothing!

ഈ ഭൂമിയിൽ അസാധ്യമായത് ഒന്നുമില്ല. അക്കാര്യം ഇത്രയും ആത്മവിശ്വാസത്തോടെ പറയാൻ സുധാമ്മയ്ക്കല്ലാതെ മറ്റാർക്കു കഴിയും?!

Frog

 "Don't be a fish; be a frog. Swim in the water and jump when you hit ground."

Kim Young-ha




Red Rose


 “A rose dreams of enjoying the company of bees, but none appears. The sun asks: ‘Aren’t you tired of waiting?’ ‘Yes,’ answers the rose, ‘but if I close my petals, I will wither and die.’”

– Paulo Coelho